'ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടേത് മികച്ച നേട്ടം, ടീമിനെ അഭിനന്ദിക്കുന്നു'; താരിഫ് തർക്കത്തിൽ ബംഗ്ലാദേശ്

Published : Aug 02, 2025, 01:37 PM IST
Muhammad Yunus

Synopsis

വസ്ത്ര മേഖലയിലെ പ്രധാന എതിരാളികളായ ശ്രീലങ്ക, വിയറ്റ്നാം, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവയ്ക്ക് 19% നും 20% നും ഇടയിൽ നിരക്കുകൾ ലഭിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗ്ലാദേശ് 20% താരിഫ് നിരക്ക് നേടി.

ധാക്ക: അമേരിക്കയുമായുള്ള വ്യാപാര കരാറിനെത്തുടർന്ന് ബംഗ്ലാദേശിന്റെ താരിഫ് ചർച്ചകൾ നടത്തിയവരെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അഭിനന്ദിച്ചു. അമേരിക്കയുമായി നാഴികക്കല്ലായ വ്യാപാര കരാർ നേടിയതിൽ ബംഗ്ലാദേശ് താരിഫ് ചർച്ചക്കാരെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് നിർണായക നയതന്ത്ര വിജയമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.

വസ്ത്ര മേഖലയിലെ പ്രധാന എതിരാളികളായ ശ്രീലങ്ക, വിയറ്റ്നാം, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവയ്ക്ക് 19% നും 20% നും ഇടയിൽ നിരക്കുകൾ ലഭിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗ്ലാദേശ് 20% താരിഫ് നിരക്ക് നേടി. അതുകൊണ്ടുതന്നെ വസ്ത്ര കയറ്റുമതിയിൽ ബംഗ്ലാദേശിന്റെ മത്സരശേഷിയെ ബാധിക്കില്ലെന്നും യൂനുസ് പറഞ്ഞു. അതേസമയം, യുഎസുമായി സമഗ്രമായ കരാറിലെത്താൻ കഴിയാത്തതിനെത്തുടർന്ന് ഇന്ത്യയ്ക്ക് 25% തീരുവ ലഭിച്ചുവെന്നും യൂനുസ് കൂട്ടിച്ചേർത്തു.

ആഗോള വേദിയിൽ ബംഗ്ലാദേശിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ ഈ നേട്ടം അടിവരയിടുക മാത്രമല്ല, കൂടുതൽ അവസരങ്ങൾ, വളർച്ച, ശാശ്വതമായ അഭിവൃദ്ധി എന്നിവയിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിന്റെ ഭാവി നിഷേധിക്കാനാവാത്തവിധം ശോഭനമാണ്. ഇന്നത്തെ വിജയം രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും ശക്തമായ തെളിവാണെന്നും യൂനുസ്പറഞ്ഞു.

ഞങ്ങളുടെ പ്രതിബദ്ധതകൾ ഞങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കും ശേഷിക്കും അനുസൃതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രദ്ധാപൂർവ്വം ചർച്ച നടത്തിയെന്ന് ബംഗ്ലാദേശിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുഖ്യ ചർച്ചാസംഘവുമായ ഡോ. ഖലീലുർ റഹ്മാൻ പറഞ്ഞു.35% പരസ്പര താരിഫ് സാധ്യത വിജയകരമായി ഒഴിവാക്കി. വസ്ത്ര മേഖലയ്ക്കും അതിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും അതൊരു സന്തോഷവാർത്തയാണ്. കൂടാതെ ആഗോള മത്സരശേഷി നിലനിർത്തുകയും ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്തുവെന്നും ഡോ. റഹ്മാൻ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം