ഇറാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തര പോരാട്ടം; സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മുഹമ്മദിക്ക്

Published : Oct 06, 2023, 03:16 PM ISTUpdated : Oct 06, 2023, 06:40 PM IST
ഇറാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തര പോരാട്ടം; സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മുഹമ്മദിക്ക്

Synopsis

ജയിലിൽനിന്ന് നാർഗസ് മുഹമ്മദിയെ മോചിപ്പിക്കണമെന്ന് നോബൽ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്

ഓസ് ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാർഗസ് മുഹമ്മദിക്ക്. സ്ത്രീകൾ കടുത്ത അടിച്ചമർത്തൽ നേരിടുന്ന ഇറാനിൽ അവരുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടം 31 വർഷത്തെ ജയിൽ ശിക്ഷയ്ക്ക്  വിധിച്ച നാർഗസ് മുഹമ്മദി ഇപ്പൊൾ തെഹ്റാനിലെ ജയിലിൽ ആണ്. മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നാര്‍ഗസ് മുഹമ്മദി. 

ലോകത്തിന്‍റെ പരമോന്നത സമാധാന പുരസ്‌കാരമാണ് 59കാരിയായ നാര്‍ഗസ് മുഹമ്മദിയെ തേടിയെത്തിയിരിക്കുന്നത്.ഇറാനിലെ മത ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന നാര്‍ഗസ് പുരസ്കാര വാര്‍ത്ത അറിഞ്ഞുവോയെന്ന് വ്യക്തമല്ല. തെഹ്റാനിലെ ജയിലില്‍ കഴിയുന്ന നാര്‍ഗസിനെ പുരസ്കാര വാര്‍ത്ത അറിയിച്ചത് സംബന്ധിച്ച സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ, മനുഷ്യരുടെ അവകാശങ്ങൾക്കായി പോരാടുന്ന എല്ലാ ഇറാൻകാർക്കുമായി പുരസ്‌കാര പ്രഖ്യാപനത്തെ കാണുന്നുവെന്ന് നാർഗസ് മുഹമ്മദിയുടെ കുടുംബം പ്രതികരിച്ചു. ജയിലിൽനിന്ന് നാർഗസ് മുഹമ്മദിയെ മോചിപ്പിക്കണമെന്ന് നോബൽ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, പുരസ്‌കാര വാർത്തയെ പരിഹാസത്തോടെയാണ് ഇറാന്‍റെ ദേശീയ മാധ്യമങ്ങൾ അവതരിപ്പിച്ചത്. ഇറാനെതിരെ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വനിതയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിഫലം എന്നാണ് ഇറാന്റെ ദേശീയ വാർത്ത ഏജൻസി വാർത്ത റിപ്പോർട്ട് ചെയ്തത്. 

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ മഹ്‌സ അമിനി എന്ന പെൺകുട്ടിയെ കഴിഞ്ഞ വർഷം ഇറാൻ പൊലീസ് മർദിച്ചു കൊന്നിരുന്നു. അതിനെ തുടർന്ന് ആയിരക്കണക്കിന് സ്ത്രീകൾ ആണ് തെരുവിൽ ഇറങ്ങി ശിരോവസ്ത്രം വലിച്ചെറിഞ്ഞത്. ഈ സമരങ്ങളുടെ പേരിൽ നിരവധി പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇങ്ങനെ സമാനതകളില്ലാത്ത പോരാട്ടം ഇറാനിലെ മനുഷ്യാവകാശവാദികൾ നടത്തുന്നതിനിടെയാണ് ആഗോള സമാധാന പുരസ്‌കാരം ഇറാനിലേക്ക് എത്തുന്നത്.

Readmore..ഇന്ത്യക്ക് വഴങ്ങി കാനഡ; നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി