നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം

Published : Dec 09, 2025, 09:26 PM IST
AIDAdiva cruise ship

Synopsis

ലോകയാത്ര നടത്തുന്ന എഐഡിഡിവ എന്ന ആഡംബര കപ്പലിൽ നോറോവൈറസ് പടർന്നുപിടിക്കുന്നു. നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതോടെ കപ്പൽ യുഎസ് ആരോഗ്യ ഏജൻസിയുടെ നിർദേശപ്രകാരം യാത്ര തുടരുകയാണ്.

മിയാമി: ലോകയാത്ര നടത്തുന്ന ആഡംബര ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധയേറ്റ് വൻ പ്രതിസന്ധി. നവംബർ 10 ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്ന് പുറപ്പെട്ട എഐഡിഡിവ എന്ന കപ്പലിലാണ് പകർച്ചവ്യാധി. യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ സന്ദർശിക്കുന്ന കപ്പലിൽ 100-ലധികം യാത്രക്കാർക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 133 ദിവസത്തെ യാത്രക്കായി പുറപ്പെട്ട കപ്പലിലാണ് ഈ പ്രതിസന്ധിയെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥിരീകരിച്ചു.

എഐഡിഡിവ കപ്പലിലെ 95 യാത്രക്കാർക്കും ആറ് ജീവനക്കാർക്കുമാണ് രോഗബാധയേറ്റത്. നവംബർ 30 നാണ് ഇവിടെ ആദ്യ കേസ് സ്ഥിരീകരിച്ചത്. പിന്നാലെ കൂടുതൽ പേരിലേക്ക് രോഗം പടർന്നു. മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രാമധ്യേയാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനാൽ തന്നെ അമേരിക്കയിൽ നിന്നാവും രോഗകാരിയായ വൈറസ് കപ്പലിന് അകത്തേക്ക് കടന്നതെന്ന് കരുതുന്നു. അമേരിക്കൻ ആരോഗ്യ ഏജൻസിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് എഐഡിഡിവ കപ്പൽ യാത്ര തുടരുകയാണ്. മാർച്ച് 23 ന് കപ്പൽ നിശ്ചയിച്ച പ്രകാരം ഹാംബെർഗിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതിവേഗം പടരുന്നതാണ് നോറോവൈറസ്. മലിനമായ ഭക്ഷണം, വെള്ളം, പ്രതലങ്ങൾ, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ ഇത് എളുപ്പത്തിൽ പടരുന്നു. ഛർദി, അതിസാരം, വയറുവേദന, പനി, തലവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളാണ് രോഗബാധിതർ പ്രകടിപ്പിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 12 മുതൽ 48 മണിക്കൂറിനടയിൽ രോഗലക്ഷണങ്ങൾ ആരംഭിക്കും. മൂന്ന് ദിവസം വരെ രോഗബാധയുടെ ലക്ഷണങ്ങൾ നീണ്ടുനിൽക്കും. ഇതിന് പ്രത്യേക ചികിത്സയില്ല. വിശ്രമമാണ് പ്രധാനം. ധാരാളം വെള്ളംകുടിക്കുകയും വേണം. വ്യക്തിശുചിത്വം കർശനമായി പാലിച്ചാൽ ഒരു പരിധി വരെ രോഗം വരാതെ സൂക്ഷിക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താലിബാന്‍റെ കാട്ടുനീതി വീണ്ടും, മുല്ലമാര്‍ക്ക് ഉപദേശം മാത്രം, പാവങ്ങള്‍ക്ക് ചാട്ടവാറടി; അഫ്ഗാനില്‍ ജനങ്ങളെ നാല് വര്‍ഗമാക്കി വേര്‍തിരിച്ചു
ചക്രങ്ങള്‍ പുറത്തേക്ക് വന്നില്ല, നാസയുടെ വിമാനത്തിന് ബെല്ലി ലാൻഡിങ്, രക്ഷപ്പെട്ടത് തലനാരിഴക്ക് -വീ‍ഡിയോ