സുരക്ഷിതരെന്ന് കേന്ദ്രം പറയുമ്പോഴും ആശങ്കയോടെ കുടുംബാംഗങ്ങൾ; 198 ഇന്ത്യാക്കാരുള്ള ഒൻപത് കപ്പലുകൾ പശ്ചിമേഷ്യയിലെ യുദ്ധമുനമ്പിൽ തുടരുന്നു

Published : Jul 08, 2026, 10:49 AM IST
Indian sailors

Synopsis

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിന് സമീപം 198 ജീവനക്കാരുമായി ഒൻപത് ഇന്ത്യൻ കപ്പലുകൾ തുടരുന്നു. ഇവ കുടുങ്ങിയിട്ടില്ലെന്നും സാധാരണ വ്യാപാരത്തിലാണെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കുമ്പോഴും നാവികരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. സംഘർഷം ആരംഭിച്ച ശേഷം 50 കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തിയിട്ടുണ്ട്.

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും ഉയർന്നിരിക്കെ ഹോർമുസ് കടലിടുക്കിന് സമീപം ഒൻപത് ഇന്ത്യൻ കപ്പലുകൾ അവശേഷിക്കുന്നതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇവയിലായി ആകെ 198 ഇന്ത്യൻ ജീവനക്കാരാണുള്ളത്. ഈ ഒൻപത് കപ്പലുകളും അവിടെ കുടുങ്ങിക്കിടക്കുകയല്ലെന്നും മേഖലയിലെ സാധാരണ രീതിയിലുള്ള വ്യാപാര-വാണിജ്യ ആവശ്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം മേഖലയിൽ വീണ്ടും സംഘർഷം ആരംഭിച്ചതോടെ ആശങ്കയിലാണ് ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾ.

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം 50 കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി ഇന്ത്യയിലേക്ക് ചരക്കുകളുമായി എത്തിയത്. ഇതിൽ 18 എണ്ണം ഇന്ത്യൻ പതാകയുള്ള കപ്പലുകളും 32 എണ്ണം വിദേശ കപ്പലുകളുമായിരുന്നു. സുരക്ഷിതമായി ഹോർമുസ് കടന്ന കപ്പലുകളിൽ 19 എണ്ണവും വലിയ തോതിൽ ചരക്കുകൾ കൊണ്ടുപോകുന്ന ബൾക് കാരിയറുകളാണ്. കൂടാതെ എൽ.പി.ജി വഹിച്ചുള്ള 14 കപ്പലുകളും, 12 ക്രൂഡ് ഓയിൽ ടാങ്കറുകളും, രണ്ട് എൽ.എൻ.ജി കാരിയറുകളും, ഒരു കണ്ടെയ്‌നർ കപ്പലും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം കണക്കിലെടുത്ത് ഈ റൂട്ടിൽ പുതിയ കപ്പലുകൾ അയക്കുന്ന കാര്യത്തിൽ ഷിപ്പിംഗ് കമ്പനികൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ്റെ പ്രത്യാക്രമണം
ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; റഡാർ-റേഡിയോ ബന്ധം നഷ്‌ടപ്പെട്ടു; കടലിൽ തകർന്നുവീണെന്ന് സംശയം