പാക് പ്രതിരോധ മന്ത്രിയുടെ 'കിളി പോയി' എന്ന് സോഷ്യൽ മീഡിയ; തെറ്റുപറയാൻ പറ്റില്ല, 'പ്രളയം അനുഗ്രഹം', വെള്ളം പാത്രത്തിൽ കരുതാനും വിചിത്ര ഉപദേശം

Published : Sep 02, 2025, 08:01 PM IST
Pak flood

Synopsis

പ്രളയജലം ശേഖരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നുവരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ പ്രളയത്തെ ഒരു "ദൈവാനുഗ്രഹമായി" വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പ്രളയജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിട്ട് കളയരുതെന്നും, പകരം വീപ്പകളിലും പാത്രങ്ങളിലും ശേഖരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പാക് വാർത്താ ചാനലായ ദുനിയ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 20 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. ആയിരക്കണക്കിന് ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടും കൃഷിയിടങ്ങളും നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നിസ്സാരവൽക്കരിക്കുന്ന പരാമർശങ്ങൾ.

പ്രളയം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതത്തെ നിസ്സാരവൽക്കരിച്ച മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ, ജലസംഭരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുക മാത്രമാണ് മന്ത്രി ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം.

കനത്ത മഴയെത്തുടർന്ന് ജൂൺ മുതൽ പാകിസ്ഥാനിൽ തുടരുന്ന വെള്ളപ്പൊക്കത്തിൽ ഇതുവരെ 800-ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. നദികൾ, അഴുക്കുചാലുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ മലയാളികളടക്കം വിചിത്ര പരാമര്‍ശത്തിൽ പരിഹാസവുമായി രംഗത്തെത്തി. പാക് പ്രതിരോധ മന്ത്രിയുടെ കിളി പോയി സാറെ തുടങ്ങിയ ട്രോളുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം