പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇസ്ലാമാബാദിൽ നിർണായക യോഗം; സൗദി, തുർക്കി, ഈജിപ്ത് വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും

Published : Mar 29, 2026, 04:43 PM IST
Turkish Foreign Minister Hakan Fidan in Pakistan

Synopsis

നിർണ്ണായക ചർച്ചകൾക്കായി മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച ചർച്ചകൾക്കായി ഒത്തുചേരുന്നത്.

ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായക ചർച്ചകൾക്കായി മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച ചർച്ചകൾക്കായി ഒത്തുചേരുന്നത്.

ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റിയും തുർക്കിയുടെ ഹക്കാൻ ഫിദാനും ശനിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തി. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച ഉച്ചയോടെ പാകിസ്ഥാനിലെത്തി. മേഖലയിലെ സംഘർഷം കുറയ്ക്കാനും യുദ്ധം പടരാതിരിക്കാനുമുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് മന്ത്രിമാർ വിശദമായി സംസാരിക്കും. ചർച്ചകൾ നടക്കുന്ന ഇസ്ലാമാബാദിലെ 'റെഡ് സോൺ' പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയവും പരിസരവും നാല് രാജ്യങ്ങളുടെയും പതാകകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിക്കിടെ മിസൈൽ മുന്നറിയിപ്പ് ലഭിച്ചതോടെ സഹപ്രവർത്തകർ ഓടി, ഷെൽട്ടറിൽ നിന്ന് 50 മീറ്റർ മാത്രം അകലെ ഇസ്മായിൽ ഖാന് ദാരുണാന്ത്യം
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു