പാകിസ്താനിലെ കറാച്ചിയിൽ സ്ഫോടനവും വെടിവെപ്പും; പാരാമിലിട്ടറി ഓഫീസ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു

Published : Jun 27, 2026, 11:03 PM IST
Karachi attack

Synopsis

പാകിസ്താനിലെ കറാച്ചിയിലുള്ള റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്ഫോടനത്തിലും വെടിവെപ്പിലുമായി മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

കറാച്ചി: പാകിസ്താന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയിൽ പാരാമിലിട്ടറി സേനയായ 'റേഞ്ചേഴ്സിന്റെ' പ്രാദേശിക ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്നും, ഇതിന് പിന്നാലെ പ്രദേശത്ത് വൻ തോതിൽ വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കറാച്ചിയിലെ ഒരു പ്രധാന റോഡിലുള്ള റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. പ്രമുഖ സർവ്വകലാശാലകൾക്കും പാകിസ്താൻ കാലാവസ്ഥാ വകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. 

റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ ഗേറ്റിലേക്ക് അക്രമികൾ സ്ഫോടനം നടത്തുകയും, തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഇവർ നിയന്ത്രണം ഏറ്റെടുക്കുകയും അക്രമികൾക്ക് നേരെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും മൂന്ന് അക്രമികൾക്കും ജീവൻ നഷ്ടമായതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയാൻ സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെയ്ഷെൽസിൽ പ്രധാനമന്ത്രി മോദിക്ക് ഊഷ്മള വരവേൽപ്പ്, പ്രസിഡന്‍റ് പാട്രിക് ഹെർമെയിനുമായി നാളെ കൂടിക്കാഴ്ച; ദേശീയ അസംബ്ലിയിലും പ്രസംഗിക്കും
എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ