വിമാനം 35000 അടി ഉയരത്തിൽ, ഫസ്റ്റ് ക്ലാസിൽ നിന്ന് ക്യാബിനുള്ളിൽ പുക പടർന്നു, എമർജൻസി ലാൻഡിംഗ്

Published : Sep 07, 2024, 09:29 AM ISTUpdated : Sep 07, 2024, 09:33 AM IST
വിമാനം 35000 അടി ഉയരത്തിൽ, ഫസ്റ്റ് ക്ലാസിൽ നിന്ന് ക്യാബിനുള്ളിൽ പുക പടർന്നു, എമർജൻസി ലാൻഡിംഗ്

Synopsis

35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു

ഓകലഹോമ: 35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിയെ ഫസ്റ്റ് ക്ലാസിൽ നിന്ന് പുക.  യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തി വിമാനം. അമേരിക്കയിലെ ഒകലഹോമയിലാണ് സംഭവം. ടെക്സാസിലേക്ക് പുറപ്പെട്ട വിമാനമാണ് ക്യാബിനുള്ളിൽ പുക കണ്ടതിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. അമേരിക്കൻ എയർലൈനിന്റെ 1733 വിമാനമാണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. മിൽവാക്കി മിച്ചൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 108 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 

35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു. പുകവലിച്ചതിന് ശേഷം ഇയാൾ യാത്രക്കാരെ ശല്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടത്തിയതോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുമതിയില്ലെന്നിരിക്കെയായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരന്റെ നടപടി. സീറ്റിലിരുന്നുള്ള പുക വലി ചോദ്യം ചെയ്ത എയർ ഹോസ്റ്റസിനേയും യാത്രക്കാരൻ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. സഹയാത്രക്കാർ ഇടപെട്ടതോടെയാണ് പരിക്കേൽക്കാതെ എയർ ഹോസ്റ്റസ് രക്ഷപ്പെട്ടത്. 

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും തക്ക സമയത്തെ വിമാന ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അമേരിക്കൻ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഒകലഹോമയിലെ തുൾസ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിലേറെ തുൾസ വിമാനത്താവളത്തിൽ പാർക്ക് ചെയ്തതിന് ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്. ഈ വർഷം ആദ്യത്തിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഹണിമൂൺ ആഘോഷിക്കാൻ പുറപ്പെട്ട ദമ്പതികളിലെ വരൻ പുകവലിക്കുകയും പൈലറ്റിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രക്കിടെഇത്തരം സംഭവങ്ങൾ പതിവാകുന്നതായാണ് കണക്കുകൾ വിശദമാക്കുന്നത്. 2021ന് ശേഷം മാത്രം ആറായിരം കേസുകളാണ് ഇത്തരത്തിൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024ൽ വെറും 9 മാസത്തിനുള്ളിൽ 649 സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ