കുതിര ചവിട്ടി? എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിയുടെ തലയ്ക്ക് പരിക്ക്

Published : Jun 25, 2024, 12:48 PM ISTUpdated : Jun 25, 2024, 05:51 PM IST
കുതിര ചവിട്ടി? എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിയുടെ തലയ്ക്ക് പരിക്ക്

Synopsis

രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ ഏക സഹോദരി ആനി രാജകുമാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റർഷെയറിലെ ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് തലയ്ക്ക് പരിക്കേറ്റത്. കുതിരയുടെ കാലു കൊണ്ട് ചവിട്ടിയതോ തല കൊണ്ട് ഇടിച്ചതോ മൂലമാണ് തലക്ക് പരിക്കേറ്റതെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.

നിലവിൽ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ തുടുരുകയാണ് ആനി രാജകുമാരി. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജകുമാരി ഞായറാഴ്ച വൈകുന്നേരം ഗാറ്റ്‍കോംബ് എസ്റ്റേറ്റിൽ നടക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ അടിയന്തര വൈദ്യ സേവനം എസ്റ്റേറ്റിലേക്ക് അയച്ചു. വൈദ്യ പരിചരണത്തിന് ശേഷം ആവശ്യമായ പരിശോധനകൾക്കും ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി രാജകുമാരിയെ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read Also -  വിസ, ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യം; 30 ദിവസം ശമ്പളത്തോടുകൂടിയ അവധി, വൻ തൊഴിലവസരം സർക്കാർ ഏജൻസി വഴി നിയമനം

രാജാവിനെ വിവരം അറിയിച്ചതായും രാജകുമാരി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹവും രാജകുടുംബവും ആശംസിക്കുന്നതായും കൊട്ടാരം പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ