ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം: റേഡിയോ ആക്ടീവ് മാലിന്യം ഗൾഫ് രാജ്യങ്ങൾക്ക് വെല്ലുവിളിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

Published : Apr 05, 2026, 04:04 AM IST
Abbas Araghchi

Synopsis

ബുഷെഹർ ആണവനിലയത്തിന് നേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് മലിനീകരണം ടെഹ്‌റാനെക്കാൾ കൂടുതൽ റിയാദ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് തലസ്ഥാനങ്ങളെയാകും ബാധിക്കുകയെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ടെഹ്‌റാൻ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവനിലയത്തിന് നേരെയുള്ള ആക്രമണം മൂലം ഉണ്ടാകാൻ സാധ്യതയുള്ള റേഡിയോ ആക്ടീവ് മലിനീകരണം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെക്കാൾ കൂടുതൽ ഗൾഫ് രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കൻ-ഇസ്രായേൽ സൈന്യം നാല് തവണ ബോംബെറിഞ്ഞതായി അരാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംയുക്ത വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുക്രൈനിലെ സാപ്പോറീഷ്യ ആണവനിലയത്തിന് സമീപമുണ്ടായ സംഘർഷങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ പ്രകടിപ്പിച്ച ആശങ്കയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവനിലയത്തിന് കേടുപാടുകൾ സംഭവിക്കുന്നത് മേഖലയിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരിക റിയാദ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് തലസ്ഥാനങ്ങളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗൾഫ് രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് അകറ്റി നിർത്താൻ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അരാഗ്ചിയുടെ മുന്നറിയിപ്പ് വന്നത്. തകർന്ന ബുഷെഹർ പ്ലാന്റിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇറാനുമായും ഗൾഫ് രാജ്യങ്ങളുമായും സന്തുലിത ബന്ധം പുലർത്തുന്ന തുർക്കി, യുദ്ധം അവസാനിപ്പിക്കാൻ തീവ്രശ്രമം തുടരുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വീ ഗോട്ട് ഹിം': ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്
ചന്ദ്രനിലേക്ക് കുതിക്കുന്ന ആർട്ടെമിസ് 2, യാത്രയ്ക്കിടെ പേടകത്തിൽ വീണ്ടും ടോയ്‌ലറ്റ് തകരാർ