
Representative image
കിൻഷസ: ക്രിസ്തുമസ് അവധിക്ക് വീട്ടിലേക്ക് തിരിച്ചവരെ കുത്തിനിറച്ചെത്തിയ ബോട്ട് നദിയിൽ മുങ്ങി 38 ലേറെ പേർ കൊല്ലപ്പെട്ടു. കോംഗോയിലെ ബസിറ നദിയിൽ ബോട്ട് മുങ്ങിയതിനെ തുടർന്ന് നൂറിലേറെ പേരെയാണ് കാണാതായത്. പരമാവധി ശേഷിയിലും നിരവധി മടങ്ങ് അധികം ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ നിന്ന് 20 പേരെയാണ് ഇതിനോടകം രക്ഷിക്കാനായിട്ടുള്ളത്. ശനിയാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ച രാത്രി കോംഗോയിലെ വടക്ക് കിഴക്കൻ മേഖലയിൽ ഫെറി ബോട്ട് മുങ്ങി 25 പേർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ബസിറ നദിയിലെ അപകടം. സ്വദേശത്ത് നിന്ന് മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും കച്ചവടം ചെയ്യുന്നവരും അടക്കം അവരുടെ വാഹനങ്ങളിൽ വീടുകളിലെത്താൻ ശനിയാഴ്ച മുങ്ങിയ ഫെറി ബോട്ടിൽ കയറിയിരുന്നു. ബസിറ നദിക്കരയിലെ അവസാനത്തെ ചെറുപട്ടണമായ ഇൻഗെൻഡെ മേയർ പ്രതികരിക്കുന്നത്. ഇൻഗെൻഡെ, ലൂലോ എന്നിവിടങ്ങളിലേക്കായി പുറപ്പെട്ട ഫെറി ബോട്ടി 400ൽ ഏറെ പേരായിരുന്നു ഉണ്ടായിരുന്നത്.
'ആളുകളെ കുത്തിനിറച്ച് യാത്ര', നൈജീരിയയിൽ ബോട്ട് തകർന്ന് മരിച്ചത് 27ലേറെ പേർ, നൂറിലേറെ പേരെ കാണാനില്ല
ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കൊണ്ട് പോവുന്ന സംഭവങ്ങൾ കോംഗോയിൽ പതിവാണ്. ഇത്തരം ബോട്ടുകൾക്ക് പിഴ ചുമത്തുന്നതും അധികൃതർ മുന്നറിയിപ്പ് നൽകുന്നത് തുടർന്നിട്ടും ആളുകളെ കുത്തി നിറയ്ക്കുന്ന പ്രവണതയിൽ മാറ്റമില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. പൊതുഗതാഗതത്തിനുള്ള ചെലവ് വഹിക്കാനാവാത്തവർ താൽക്കാലിക ബോട്ടുകളിൽ നദി കടക്കാൻ ശ്രമിക്കുന്നതും ഇവിടെ പതിവാണ്. ഒക്ടോബറിൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ ബോട്ട് മുങ്ങി 78 പേരാണ് കൊല്ലപ്പെട്ടത്. ജൂൺ മാസത്തിലെ സമാന സംഭവത്തിൽ 80 പേർക്കാണ് ജീവൻ നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam