
പാരിസ്: റുവാണ്ടയില്‍ എട്ട് ലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിന് നേതൃത്വം നല്‍കിയ ഫെലീഷ്യന്‍ കബുഗ പിടിയില്‍. ഫ്രഞ്ച് പൊലീസാണ് ഫെലീഷ്യന്‍ കബുഗയെ പിടികൂടിയത്. 26 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. 1994ലാണ് മൂന്ന് മാസം നീണ്ട കലാപത്തിന് കബുഗയാണ് നേതൃത്വം നല്‍കിയതെന്നും എട്ട് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടെന്നും പൊലീസ് പറയുന്നു. കലാപം നടത്തിയ ഹുട്ടു വിഭാഗത്തിന് സാമ്പത്തിക സഹായം ചെയ്തത് കബുഗയാണെന്നാണ് പ്രധാന ആരോപണം.
ടുട്‌സിസ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. യുദ്ധക്കുറ്റത്തിനും വംശഹത്യക്കും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. പാരിസിന് പുറത്തെ പ്രദേശത്തായിരുന്നു 84കാരനായ കബുഗ ഇത്രയും കാലം താമസിച്ചത്. റുവാണ്ടയിലെ പ്രമുഖ ബിസിനസുകാരനായിരുന്നു കബുഗ 1997ലാണ് രാജ്യം വിട്ടത്. കബുഗയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത കബുഗയെ പാരീസ് കോടതിയില്‍ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam