
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ, ജനങ്ങൾക്ക് ആത്മവിശ്വാസവും കരുത്തും പകർന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഒന്നാം ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് മാൾ സന്ദർശിച്ചു. തിങ്കളാഴ്ചയായിരുന്നു ഭരണാധികാരികളുടെ ഈ അപ്രതീക്ഷിത സന്ദർശനം. മാളിലെത്തിയ ശൈഖ് ഹംദാനും ശൈഖ് മക്തൂമും സന്ദർശകർക്കും താമസക്കാർക്കുമൊപ്പം നടക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ ദുബായ് മാളിലെ ഇവരുടെ സാന്നിധ്യം, ദുബായിലെ ജീവിതം സാധാരണ നിലയിലാണെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി ഈ സന്ദർശനം മാറി. ഭരണാധികാരികൾ ജനങ്ങളുമായി പുലർത്തുന്ന അടുത്ത ബന്ധവും ദുബായുടെ സുരക്ഷയിലുള്ള ആത്മവിശ്വാസവുമാണ് ഇതിലൂടെ പ്രകടമായത്. മാളിലെത്തിയ സന്ദർശകർ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ അടുത്തു കണ്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സുരക്ഷയും സമാധാനവും ദുബായുടെ മുഖമുദ്രയാണെന്ന് അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam