അഴിമതി ആരോപണങ്ങൾ തിരിച്ചടിയായി; ഷെയ്ഖ് ഹസീനയുടെ മരുമകൾ ബ്രിട്ടീഷ് മന്ത്രിസ്ഥാനം രാജിവെച്ചു

Published : Jan 15, 2025, 10:50 AM IST
അഴിമതി ആരോപണങ്ങൾ തിരിച്ചടിയായി; ഷെയ്ഖ് ഹസീനയുടെ മരുമകൾ ബ്രിട്ടീഷ് മന്ത്രിസ്ഥാനം രാജിവെച്ചു

Synopsis

രണ്ട് ബംഗ്ലാദേശി വ്യവസായികളുമായി ബന്ധമുള്ള ഓഫ്‌ഷോർ കമ്പനി വാങ്ങിയ ലണ്ടൻ ഫ്ലാറ്റിൽ തുലിപ് സിദ്ദിഖ് വർഷങ്ങളോളം താമസിച്ചിരുന്നതായും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹസീനയുമായും കുടുംബവുമായും പുറത്താക്കപ്പെട്ട സർക്കാരുമായും ബന്ധമുള്ള ബംഗ്ലാദേശി അഭിഭാഷകന് ഫ്ലാറ്റ് സമ്മാനമായി കൈമാറിയതായി പത്രം പറയുന്നു.

ലണ്ടൻ: യുകെയിലെ അഴിമതി വിരുദ്ധ മന്ത്രിയും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകളുമായ തുലിപ് സിദ്ദിഖ് മന്ത്രിസ്ഥാനം രാജിവെച്ചു. ഹസീനയുടെ കീഴിലുള്ള ഭരണകൂടം തുലിപിനും കുടുംബത്തിനും സമ്മാനമായി നൽകിയ സ്വത്തുക്കൾ ഉപയോഗിച്ചതിനെ ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് തലവൻ മുഹമ്മദ് യൂനുസ് വിമർശിച്ചതിന് പിന്നാലെയാണ് രാജി. കൂടാതെ, ഒരു അഴിമതിക്കേസുമായി എംഎസ് സിദ്ദിഖിൻ്റെ ഇടപെടലുകളെക്കുറിച്ചും വിമർശനമുയർന്നിരുന്നു.

ബംഗ്ലാദേശിലെ മുൻ ഭരണകൂടത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പ് കേസ് അന്വേഷണത്തിലാണ് തുലിപ് വിമർശനം നേരിടുന്നത്.  ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് നൽകിയ കത്തിലാണ് തുലിപ് രാജിക്കാര്യം വ്യക്തമാക്കിയത്. എൻ്റെ കുടുംബ ബന്ധങ്ങൾ പൊതു രേഖയുടെ കാര്യമാണ്. ഞാൻ മന്ത്രിയായപ്പോൾ എൻ്റെ ബന്ധങ്ങളുടെയും സ്വകാര്യ താൽപ്പര്യങ്ങളുടെയും മുഴുവൻ വിവരങ്ങളും സർക്കാരിന് നൽകി. ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, എൻ്റെ എൻ്റെ അമ്മായി ബംഗ്ലാദേശിൻ്റെ മുൻ പ്രധാനമന്ത്രിയാണെന്നും ബംഗ്ലദേശുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വയം പിന്മാറാനുമുള്ള ഉപദേശം ഉൾക്കൊണ്ട് പ്രവർത്തിച്ചുവെന്നും അവർ പറഞ്ഞു. 

ധാക്കയുടെ പ്രാന്തപ്രദേശത്ത് ഭൂമി തട്ടിയെടുത്തെന്നാരോപിച്ച് ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ, ഹസീനയും തുലിപ് സിദ്ദിഖും മറ്റ് കുടുംബാംഗങ്ങളും റഷ്യൻ ധനസഹായത്തോടെയുള്ള ആണവ നിലയവുമായി ബന്ധിപ്പെട്ട് 5 ബില്യൺ ഡോളർ അപഹരിച്ചെന്ന ആരോപണവും അന്വേഷണ പരിധിയിലായിരുന്നു. 

Read More... ചരിത്രം കുറിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്! രാജ്യത്ത് നിന്നുള്ള ആദ്യ സ്വകാര്യ ഉപഗ്രഹ ശൃംഖല ബഹിരാകാശത്തെത്തി

രണ്ട് ബംഗ്ലാദേശി വ്യവസായികളുമായി ബന്ധമുള്ള ഓഫ്‌ഷോർ കമ്പനി വാങ്ങിയ ലണ്ടൻ ഫ്ലാറ്റിൽ തുലിപ് സിദ്ദിഖ് വർഷങ്ങളോളം താമസിച്ചിരുന്നതായും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹസീനയുമായും കുടുംബവുമായും പുറത്താക്കപ്പെട്ട സർക്കാരുമായും ബന്ധമുള്ള ബംഗ്ലാദേശി അഭിഭാഷകന് ഫ്ലാറ്റ് സമ്മാനമായി കൈമാറിയതായി പത്രം പറയുന്നു. അവാമി ലീഗ് പാർട്ടിയുടെ അംഗങ്ങളോ കൂട്ടാളികളോ വാങ്ങിയ മറ്റ് നിരവധി സ്വത്തുക്കൾ സിദ്ദിഖിനും അവളുടെ കുടുംബത്തിനും നൽകുകയോ ഉപയോഗിക്കുകയോ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് തുലിപ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്താനിൽ വിവാഹ വീട്ടിൽ ഉഗ്രസ്ഫോടനം; 5 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ