'പണത്തിനായി വഞ്ചിച്ചു'; ഇന്ത്യൻ തൊഴിലാളിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച സിംഗപ്പൂരിലെ 'സുമോ സാലഡ്' ഉടമ മരിച്ച നിലയിൽ

Published : Jul 23, 2025, 11:19 AM IST
singapore shop owner death

Synopsis

അസ്വഭാവിക മരണത്തിന് കേസെടുത്ത സിംഗപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സിംഗപ്പൂര്‍: സിംഗപ്പൂരിലെ വ്യാപാര സ്ഥാപന ഉടമയായ യുവതി മരിച്ച നിലയിൽ. സിംഗപ്പൂരിൽ സുമോ സലാഡ് എന്ന പേരിൽ സലാഡ് ഷോപ്പ് നടത്തിവന്നിരുന്ന ജാനെ ലീ എന്ന യുവതിയാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത സിംഗപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജാനെ ലീയുടെ കടയിലെ ഇന്ത്യക്കാരിയായ ജീവനക്കാരിക്കെതിരെ ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മരണം. സിംഗപ്പൂരിലെ ഹോല്ലാന്‍ഡ് ഗ്രാമത്തിലാണ് സുമോ സലാഡ് എന്ന പേരിൽ ജാനെ ലീ കട നടത്തിയിരന്നത്. ജാനെ ലീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സിംഗപ്പൂരിലെ വ്യാപാര സമൂഹത്തിന്‍റെ ആരോപണം.

മരണത്തിന് ഒരു ദിവസം മുമ്പാണ് ജീവനക്കാരിക്കെതിരെ ലീ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കടയിലെ മാലിന്യം കളയാനായി എസ്കലേറ്ററിൽ പോകുന്നതിനിടെ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റെന്ന് ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള കിരണ്‍ജീത്ത് കൗര്‍ എന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലീയുടെ പരാതി. കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപകടത്തിൽ പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിനുവേണ്ടി മനപ്പൂര്‍വം പരിക്കേറ്റതായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ലീയുടെ ആരോപണം. 

തെന്നി വീണ് പരിക്കേറ്റെന്ന വാദം വ്യാജമാണെന്നും യുവതിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും പണത്തിനുവേണ്ടി വഞ്ചിക്കുകയായിരുന്നുവെന്നുമാണ് ലീയുടെ പരാതി. യുവതിയുടെ കരാര്‍ തീരാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇത്തരമൊരു അപകടമുണ്ടായതി അവകാശപ്പെട്ട് നഷ്ടപരിഹാരം തേടിയെത്തിയതെന്നും ലീ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. 

കിരണ്‍ജീത്ത് കൗറും ഭര്‍ത്താവ് മാമുവും ചേര്‍ന്ന് നേരത്തെയും കബളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും പരിക്കേറ്റെന്ന് പറയുന്ന കിരണ്‍ജീത്ത് കൗര്‍ യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നതും ജോലി ചെയ്യുന്നതും കണ്ടിട്ടുണ്ടെന്നും ലീ കുറിപ്പിൽ പറയുന്നുണ്ട്. മറ്റുള്ളവരുടെ മുന്നിൽ പരിക്കേറ്റതായി അഭിനയിക്കുകയായിരുന്നുവെന്നും ലീ ആരോപിച്ചു.

 പണത്തിനുവേണ്ടി ഇത്തരത്തിൽ ആളുകള്‍ പറ്റിക്കാൻ ശ്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ സിംഗപ്പൂര്‍ മാനവവിഭവശേഷി മന്ത്രാലയം നടപടിയെടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ലീ ആവശ്യപ്പെട്ടിരുന്നു. ലീയുടെ തുറന്നുപറച്ചിൽ സിംഗപ്പൂരിലെ വ്യാപാര സമൂഹത്തിൽ ചര്‍ച്ചയായതിനിടെയാണ് അപ്രതീക്ഷിത മരണം. ലീയുടെ മരണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം