ഗ്രാമി അവാർഡ് ജേതാവും ഗായകനുമായ ജോ ഡിഫി കൊവിഡ് 19 ബാധ മൂലം മരിച്ചു

Web Desk   | Asianet News
Published : Mar 30, 2020, 08:31 AM IST
ഗ്രാമി അവാർഡ് ജേതാവും ഗായകനുമായ ജോ ഡിഫി കൊവിഡ് 19 ബാധ മൂലം മരിച്ചു

Synopsis

ഈ മഹാമാരിയുടെ സമയത്ത് ജാഗ്രതയുള്ളവരും ശ്രദ്ധാലുക്കളുമായി ഇരിക്കാൻ പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു." ഡിഫി ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ.


വാഷിംഗ്ടൺ: ഗ്രാമി അവാർഡ് ജേതാവും പ്രസിദ്ധ ഗായകനുമായ ജോ ഡിഫി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു. 1990 കളിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കൊറോണ വൈറസ് ബാധ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണം എന്ന് ഡിഫിയുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും പരിശോധനയ്ക്ക് വിധേയനാകുന്നു എന്നും ഡിഫി അറിയിച്ചത്. 

“ഞാനും എന്റെ കുടുംബവും ഇപ്പോൾ സ്വകാര്യത ആഗ്രഹിക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ജാഗ്രതയുള്ളവരും ശ്രദ്ധാലുക്കളുമായി ഇരിക്കാൻ പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു." ഡിഫി ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ. ഒക്ലഹോമ സ്വദേശിയായ ഡിഫി 1990 കളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആരാധകർക്കായി നൽകിയിരുന്നു. പിക്കപ്പ് മാൻ, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്ബോക്സ് (ഞാൻ മരിക്കുകയാണെങ്കിൽ), ജോൺ ഡിയർ ഗ്രീൻ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ചിലതാണ്.

അദ്ദേഹത്തിന്റെ ആദ്യ ആൽബം "തൗസന്റ് വിൻ‌ഡിംഗ് റോഡ്‌സ്" 1990 ൽ പുറത്തിറങ്ങി. ഡിഫിയുടെ ഏറ്റവും ഹിറ്റ് ഗാനമായ ഹോം ആൽബത്തിലാണുള്ളത്. അമേരിക്കൻ ഐക്യനാടുകളിൽ 137,000 ആളുകൾ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ടുണ്ട്.  2,400 ൽ അധികം ആളുകൾ മരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാനഡയെ ഞെട്ടിച്ച സ്കൂളിലെ വെടിവയ്പിന് പിന്നിൽ 18കാരി, കൊല്ലപ്പെട്ടവരിൽ അമ്മയും അർദ്ധ സഹോദരനും
ട്രംപ്-നെതന്യാഹു ചര്‍ച്ച കഴിഞ്ഞു, ഇസ്രായേൽ തലയണമന്ത്രം ഏറ്റില്ല, 3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്