
കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ കൊട്ടാരം കയ്യേറിയുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവരെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ദുര്‍ഭരണത്തിൽ പൊറുതിമുട്ടി തെരുവിലേക്കിറങ്ങിയ ലങ്കയിലെ ജനം ഇനി ഇക്കാര്യത്തിൽ ഒരു പരിഹാരമുണ്ടായിട്ടെ വീടുകളിലേക്ക് മടങ്ങുവെന്ന തീരുമാനത്തിലാണ്. രണ്ടര ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകര്‍ ഇപ്പോഴും കൊളംബോ നഗരത്തിൽ തന്നെയുണ്ട്. ജനം പട്ടിണിയിലായപ്പോഴും ആര്‍ഭാട പൂര്‍വ്വവും പ്രസിഡന്റും പ്രധാനമന്ത്രിയും കഴിഞ്ഞിരുന്ന മന്ദിരങ്ങൾ തന്നെയാണ് പ്രധാന പ്രതിഷേധ കേന്ദ്രം. പ്രസിഡന്റ് ഗോത്തബായ രജപക്സെയും പ്രസിഡന്റ് റെനിൽ വിക്രമെ സിംഗെയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ ഇവിടെ നിന്ന് പിന്മാറില്ലെന്നാണ് സമരനേതാക്കൾ പറയുന്നത്.
ഗോത്ത ബായ മറ്റന്നാൾ രാജി വയ്ക്കുമെന്നാണ് സ്പീക്കര്‍ മഹിന്ദ അബേയവർധനെ അറിയിച്ചത്. എന്നാൽ ഇക്കാര്യം ഗോത്തബായ നേരിട്ട് പറഞ്ഞിട്ടില്ല. സ്ഥാനമൊഴിയുകയാണെന്ന് റെനിൽ വിക്രമസിംഗെ പറഞ്ഞെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക തീരുമാനം ആയില്ല. ഗോത്തബായ എവിടെയന്ന് പോലും വ്യക്തമല്ല. സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്സെ നാവിക ആസ്ഥാനത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഒളിവിലുള്ള ഇവര്‍ മറ്റെന്തെങ്കിലും പദ്ധതിയിടുന്നതായും ജനം സംശയിക്കുന്നു.
പ്രസിഡന്റ് ഗോത്തബായ രജ്പക്ഷെ മറ്റന്നാൾ രാജി വയ്ക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്. എന്നാൽ ഗോത്തബായ ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടില്ല. നിലവിലെ പ്രധാനമന്ത്രി റെനിൽ വിക്രസിംഗെയും സ്ഥാനമൊഴിഞ്ഞെന്ന് അറിയിച്ചിരുന്നു. പക്ഷെ ഇതുവരെ ഔദ്യോഗിക തീരുമാനമായില്ല. ഈ നേതാക്കൾ എവിടെയാണെന്ന് പോലും ജനത്തിനറിയില്ല. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവര്‍ മറ്റെന്തെങ്കിലും പദ്ധതിയിടുന്നുണ്ടോ എന്നതാണ് പ്രതിഷേധക്കാരുടെ സംശയം.
ജനം തെരുവിലിറങ്ങിയത് എന്തിന്?
ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു.
സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോതബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രേസിടെന്റിന്റെ വസതി ലക്ഷ്യമിടുകയായിരുന്നു. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി. പിന്നീട് പലയിടങ്ങളിലും സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തതോടെ പ്രക്ഷോഭത്തിന്‍റെ ഫലം എന്താകുമെന്ന് വ്യക്തമായി. സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോതബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവകസേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.