ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കും: റെനില്‍ വിക്രമസിംഗെ

Published : Jul 19, 2022, 02:12 PM ISTUpdated : Jul 19, 2022, 02:15 PM IST
ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കും: റെനില്‍ വിക്രമസിംഗെ

Synopsis

2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും ഇതിനായാണ് തന്‍റെ ശ്രമമമെന്നും റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോത്തബയെ സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.   

കൊളംബോ: ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ്  റെനില്‍ വിക്രമസിംഗെ. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും ഇതിനായാണ് തന്‍റെ ശ്രമമമെന്നും റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോത്തബയെ സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു. 

ശ്രീലങ്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തിക്രോണ പോരാട്ടത്തിന് വഴിതെളിഞ്ഞിരിക്കുകയാണ്. റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു.   ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി  പ്രധാന പ്രതിപക്ഷമായ എസ്ജെബി സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചു.വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.  നാളെ തന്നെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. 

അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്നടക്കും .ഡിഎംകെ, എ ഐ എ ഡി എം കെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീക്കം.ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കും .നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഇരുവരും നേതാക്കന്മാരോട് വിശദീകരിക്കും.

ശ്രീലങ്കയിലെ ജനങ്ങളോടൊപ്പം ആണെന്ന് പ്രഖ്യാപിച്ച വിദേശകാര്യമന്ത്രാലയം പ്രശ്നങ്ങൾ സമാധാനപരമായും ഭരണപരമായും പരിഹരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ട് നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്.

Read Also: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക പിൻവലിച്ച് സജിത്ത് പ്രേമദാസ, പിന്തുണ അലഹപെരുമയ്ക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്