തെർമൽ ഡ്രോൺ പരിശോധനയിലും ആരുമില്ല; നേപ്പാളിലെ തുരങ്കത്തിൽ കാണാതായ 93 തൊഴിലാളികളെ കണ്ടെത്താനായില്ല

Published : Aug 31, 2026, 06:01 PM IST
93 Workers Went Missing In This Nepal Tunnel

Synopsis

നേപ്പാളിലെ റസുവഗഢി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ കണ്ടെത്താനായില്ല. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ വിഫലമായതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രളയത്തെ തുടർന്ന് വിവിധ ജലവൈദ്യുത പദ്ധതികളിലായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികളെ ഇപ്പോഴും കാണാതായിട്ടുണ്ട്.

ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.

ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ നേപ്പാൾ സൈന്യം, എൻജിനീയർമാർ, ഡ്രോൺ ടീം എന്നിവരടങ്ങിയ സംഘം തെരച്ചിൽ ആരംഭിച്ചത്. നേരിട്ട് പരിശോധിക്കാൻ പ്രയാസമുള്ളതും അപകടകരവുമായ തുരങ്കത്തിന്റെ അവസാന ഭാഗങ്ങളിൽ വരെ ഡ്രോണുകൾ ഉപയോഗിച്ച് ഡ്രോൺ ടീം വിശദമായി പരിശോധന നടത്തിയെങ്കിലും അവിടെ ആളുകളുള്ളതായി ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തിങ്കളാഴ്ച തെരച്ചിൽ അവസാനിപ്പിച്ച് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം റസുവ ജില്ലയിലെ ധുഞ്ചെയിലേക്ക് മടങ്ങി.

പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്. കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, അതോ പ്രളയജലത്തിൽ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്. ബുധനാഴ്ചയ്ക്ക് ശേഷം പ്രളയത്തിൽ 900-ലധികം പേർ കൊല്ലപ്പെടുകയും 4,500 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 933 പേരെ കാണാതായിട്ടുണ്ടെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ 279 പേരെ വിവിധ തുരങ്കങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അപ്പർ ത്രിശൂലി-1 പ്രോജക്ടിൽ നിന്ന് 254 പേരെയും ലാംഗ്താങ് ഖോല സൈറ്റിൽ നിന്ന് 18 പേരെയും രക്ഷപ്പെടുത്തി. എന്നാൽ റസുവ, നുവാകോട്ട് എന്നിവിടങ്ങളിലെ 11 ജലവൈദ്യുത പദ്ധതികളിലായി ജോലി ചെയ്യുന്ന 897 പേരുമായി ഇപ്പോഴും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, നേപ്പാൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി, മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ചയിൽ സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ച് ഇന്ത്യ
പാക് സൈന്യവും ബന്നു അമൻ കമ്മിറ്റിയും തമ്മിൽ നിര്‍ണായക ധാരണ; ഭീകരർക്കെതിരെ പിന്തുണ, നിയമവിരുദ്ധ തടങ്കൽ അവസാനിപ്പിക്കുമെന്ന് സൈന്യവും