
ബീയജിംങ്: ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് വ്യത്യസ്ത സാഹസികാനുഭവം സമ്മാനിച്ച ചൈനയിലെ ചില്ലുപാലങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുന്നു. സുരക്ഷാഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ പാലങ്ങൾക്ക് പൂട്ടിടാൻ തീരുമാനിച്ചത്.
ചൈനയിൽ ഏകദേശം 2300 ചില്ലുപാലങ്ങൾ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കവിവ് ഈ പാലങ്ങൾക്കുണ്ടെന്നാണ് നിർമാതാക്കളുടെ അവകാശവാദം. എന്നാൽ അടുത്തിടെയായി അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെയാണ് അധികൃതർ പാലങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
നിലവിൽ ഹെബി പ്രവിശ്യയിലെ പാലങ്ങൾ മാത്രമാണ് അടച്ചു പൂട്ടുന്നതെങ്കിലും വൈകാതെ നിരോധനം രാജ്യം മൊത്തം പ്രാബല്യത്തിൽ വരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam