സർക്കസ് പരിശീലനത്തിനിടെ കടുവകൾ പരിശീലകന്റെ ജീവനെടുത്തു

Published : Jul 05, 2019, 05:57 PM IST
സർക്കസ് പരിശീലനത്തിനിടെ കടുവകൾ പരിശീലകന്റെ ജീവനെടുത്തു

Synopsis

മറ്റ് ജീവനക്കാർ എത്തുമ്പോഴേക്കും മൃതശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചെടുത്ത കടുവകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

റോം: ദക്ഷിണ ഇറ്റലിയിലെ സർക്കസ് കേന്ദ്രത്തിൽ റിഹേഴ്‌സലിനിടെ പരിശീലകനെ കടുവകളുടെ സംഘം കൊന്നതായി റിപ്പോർട്ട്. ഇറ്റാലിയൻ മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

എറ്റോർ വെബെർ എന്ന 61കാരനായ സർക്കസ് പരിശീലകനാണ് പുഗ്‌ലിയ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ ട്രിഗിയാനോ എന്ന സർക്കസ് കേന്ദ്രത്തിൽ കൊല്ലപ്പെട്ടത്. നാല് കടുവകളാണ് ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അടിയന്തിര സാഹചര്യ സേവന വിഭാഗത്തിൽ നിന്നുള്ളവർ ഇടപെടുമ്പോഴേക്കും മൃതശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചെടുത്ത കടുവകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്.

യൂറോപ്പിലെ 20 രാജ്യങ്ങളടക്കം ലോകത്തിൽ 40 രാജ്യങ്ങൾ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് ഭാഗികമായെങ്കിലും വിലക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം