ട്രംപിന്റെ ഈ തീരുമാനം 1.4 കോടി ആളുകളെ അകാല മരണത്തിലേക്ക് തള്ളിവിടും, ഭൂരിഭാ​ഗവും കുട്ടികൾ- പഠനം

Published : Jul 01, 2025, 02:04 PM ISTUpdated : Jul 01, 2025, 02:05 PM IST
USAID

Synopsis

അഞ്ച് വയസ്സിന് താഴെയുള്ള 4.5 ദശലക്ഷത്തിലധികം കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പ്രതിവർഷം ഏകദേശം 700,000 കുട്ടികൾ മരിക്കുമെന്നും ​ഗവേഷണം വ്യക്തമാക്കി.

വാഷിങ്ടൺ: വിദേശ സഹായം നിർത്തലക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം 2030 ആകുമ്പോഴേക്കും 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുമെന്ന് ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. അകാല മരണത്തിന് സാധ്യതയുള്ളവരിൽ മൂന്നിലൊന്നും കുട്ടികളാണെന്നും പഠനത്തില്‍ വ്യക്തമാക്കി. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യു‌എസ്‌എ‌ഐ‌ഡി) സഹായത്തിന്റെ 80% ത്തിലധികവും പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കിയതായി മാർച്ചിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. 

താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും അമേരിക്കയുടെ നടപടി പ്രത്യാഘാതം സൃഷ്ടിക്കും. ആഗോള പകർച്ച വ്യാധിക്കോ സായുധ സംഘട്ടനത്തിനോ തുല്യമായിരിക്കുമെന്നും ദുരന്തമെന്നും ​ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് റസെല്ല ഒരു പ്രസ്താവനയിൽ പറഞ്ഞു. ദുർബലരായ ജനവിഭാഗങ്ങൾക്കിടയിലെ ആരോഗ്യരംഗത്തെ രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന സഹായം ​ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകയായ റസെല്ല കൂട്ടിച്ചേർത്തു. 

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായ സമ്മേളനത്തിനായി ഡസൻ കണക്കിന് ലോക നേതാക്കൾ ഈ ആഴ്ച സ്പാനിഷ് നഗരമായ സെവിയ്യയിൽ ഒത്തുകൂടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. 133 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചപ്പോൾ, 2001 നും 2021 നും ഇടയിൽ വികസ്വര രാജ്യങ്ങളിൽ യുഎസ് ധനസഹായം 91 ദശലക്ഷം മരണങ്ങൾ തടഞ്ഞുവെന്ന് ഗവേഷക സംഘം കണക്കാക്കി. ഈ വർഷം ആദ്യം യുഎസ് സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച്, ധനസഹായം 83% കുറയ്ക്കുന്നത് മരണനിരക്കിനെ ബാധിക്കുമെന്നും ഇവർ പറയുന്നു. 

അഞ്ച് വയസ്സിന് താഴെയുള്ള 4.5 ദശലക്ഷത്തിലധികം കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പ്രതിവർഷം ഏകദേശം 700,000 കുട്ടികൾ മരിക്കുമെന്നും ​ഗവേഷണം വ്യക്തമാക്കി. മുമ്പ് ശതകോടീശ്വരനായ എലോൺ മസ്‌കിന്റെ ചെലവ് ചുരുക്കൽ പദ്ധതിയെ തുടർന്നായിരുന്നു ട്രംപ് ഭരണകൂടം, സഹായം വെട്ടിക്കുറച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യൻ എണ്ണ വേണ്ട, മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് യുഎസ് വിപണിയിൽ വൻ ഇളവ്, വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി പകുതിയിലേറെ കുറഞ്ഞു
'മാക്സിമം പ്രഷർ' തന്ത്രവുമായി യുഎസ്, ചർച്ചകൾ നടക്കുന്നതിനിടെ ഇറാൻ ബന്ധമാരോപിച്ച് കമ്പനികൾക്കും വ്യക്തികൾക്കും മേൽ ഉപരോധം ചുമത്തി അമേരിക്ക