സ്വർണവില കുറയുമെന്ന് പ്രതീക്ഷ; നിർണായക നീക്കവുമായി ട്രംപ്; യുഎസ് സെൻട്രൽ ബാങ്കിൻ്റെ തലപ്പത്ത് കെവിൻ വാർഷ് ചുമതലയേൽക്കും

Published : Jan 30, 2026, 11:03 PM IST
Kewin Warsh

Synopsis

പലിശ നിരക്ക് കുറയ്ക്കുന്നതിലെ തർക്കങ്ങളെ തുടർന്ന് നിലവിലെ ചെയർമാൻ ജെറോം പവലിനെ മാറ്റി കെവിൻ വാർഷിനെ യുഎസ് ഫെഡറൽ റിസർവ് തലപ്പത്തേക്ക് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. ഈ നീക്കം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.

വാഷിങ്ടൺ: അമേരിക്കയിൽ കേന്ദ്ര ബാങ്കിൻ്റെ തലപ്പത്തേക്ക് കെവിൻ വാർഷിനെ നാമനിർദേശം ചെയ്ത് ട്രംപ്. യുഎസ് ഫെഡറൽ റിസർവ് എന്നറിയപ്പെടുന്ന സെൻട്രൽ ബാങ്കിൻ്റെ ചെയർമാനായാണ് നിയമനം. മെയ് മാസത്തിൽ നിലവിലെ ചെയർമാനായ ജെറോം പവൽ സ്ഥാനമൊഴിയുന്ന മുറയ്ക്ക് കെവിൻ വാർഷ് ഈ സ്ഥാനത്ത് നിയമിതനാകും. പലിശ നിരക്ക് കുറയ്ക്കാത്തതുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ ശത്രുതയ്ക്ക് ഇരയായ ഉദ്യോഗസ്ഥനാണ് ജെറോം പവൽ.

ആഗോള ഓഹരി വിപണികളുടെ ഇപ്പോഴത്തെ സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്. ട്രംപിൻ്റെ രാഷ്ട്രീയ നയങ്ങളാണ് ഇതിന് പ്രധാന കാരണം. ഇറാൻ, കാനഡ, ഗ്രീൻലാൻഡ്, തുടങ്ങിയ വിഷയങ്ങളിൽ അമേരിക്ക സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയാണ് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിപ്പിച്ചത്. പിന്നാലെ കൂട്ടമായി സ്വർണത്തിലേക്ക് നിക്ഷേപമെത്തിയത് സ്വർണവില ഉയരാൻ കാരണമായി. ഈ ഘട്ടത്തിലെല്ലാം അമേരിക്കൻ സെൻട്രൽ ബാങ്കിനോട് പലിശ നിരക്ക് കുറയ്ക്കാൻ ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ജെറോം പവൽ അണുവിട അനങ്ങിയില്ല. ഒടുവിൽ ജെറോം പവലിനെതിരെ ട്രംപ് കേസെടുപ്പിച്ചു. മന്ദബുദ്ധിയെന്നും വിഡ്ഢിയെന്നും പവലിനെ ട്രംപ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

പലിശ നിരക്ക് കുറച്ചെങ്കിലേ ഓഹരി വിപണി വീണ്ടും സജീവമാകൂ. എങ്കിലേ സ്വർണവില കുറയുകയുള്ളൂ. ഇതാണ് കെവിൻ വാർഷിൻ്റെ നിയമനത്തിൻ്റെ പ്രസക്തി. വിപണിയെ ദുർബലപ്പെടുത്താത്ത നിലയിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിച്ചുകൊണ്ട് സാമ്പത്തിക പരിഷ്കരണം നടപ്പാക്കുന്നതിൽ കെവിൻ വാർഷിന് ജയിക്കാനാവുമോയെന്നാണ് ഉറ്റുനോക്കുന്നത്. ആഗോള രാഷ്ട്രീയ പ്രതിസന്ധിക്കെല്ലാം പിന്നിൽ നിൽക്കുന്ന ട്രംപിന്, ഓഹരി വിപണികളെ പിടിച്ചുനിർത്താൻ ഇനി ഫെഡറൽ റിസർവിനെ ഒപ്പം നിർത്തിയേ പറ്റൂ. ഈ നീക്കം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ... അവിടെ അവസരങ്ങൾ നിറയെ എന്ന് പറയുന്നു നസീ മേലേത്തിൽ
14 വർഷത്തിന് ശേഷം ബിമാൻ പറന്നു, ജലസല്യൂട്ട് നൽകി സ്വീകരിച്ചു; പാകിസ്ഥാനും ബം​ഗ്ലാദേശിനുമിടയിൽ പുതിയ ബന്ധം