നിലപാടിൽ ഉറച്ച് നിന്ന നെതന്യാഹുവിനെ 'വിരട്ടി' ട്രംപ്, ഇല്ലെന്ന് ഇസ്രയേൽ; വൈറ്റ് ഹൗസ് പ്രതികരിച്ചില്ല; കടുത്ത സമ്മർദ്ദവവുമായി യുഎസ്

Published : Apr 10, 2026, 10:15 PM IST
israel lebanon airstrikes trump netanyahu ceasefire iran hezbollah jd vance washington crisis escalation updates

Synopsis

നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം സംഘർഷഭരിതമായിരുന്നെന്ന് റിപ്പോർട്ട്. ലബനനുമായി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി നടപടിയെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് സൂചന.

വാഷിംഗ്ടൺ/ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വ്യാഴാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണം അതീവ സംഘർഷഭരിതമായിരുന്നെന്ന് റിപ്പോർട്ട്. ലബനനുമായി നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ നിർണ്ണായക നീക്കം. ലബനനുമായി ചർച്ചയ്ക്ക് ഇസ്രായേൽ തയ്യാറായില്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന കർശന മുന്നറിയിപ്പ് ട്രംപ് നൽകിയതായാണ് സൂചന.

ലബനനിലെ ആക്രമണങ്ങൾ കുറയ്ക്കണമെന്ന് ബുധനാഴ്ച നടന്ന ചർച്ചയിലും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 303 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. ലബനനെ ഇറാന്റെ വെടിനിർത്തൽ പാക്കേജിൽ നിന്ന് മാറ്റിനിർത്തണമെന്ന് നെതന്യാഹു നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, യുദ്ധം അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. ഒടുവിൽ അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രായേൽ സന്നദ്ധത അറിയിച്ചത്.

അതേസമയം, ട്രംപും നെതന്യാഹുവും തമ്മിലുള്ള സംഭാഷണം മോശമായിരുന്നു എന്ന വാർത്തകൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ഇതൊരു 'വ്യാജ വാർത്ത' ആണെന്നും ഇരുനേതാക്കളും പൂർണ്ണമായ പരസ്പര ബഹുമാനത്തോടെയും ഏകോപനത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്നും അവർ പ്രതികരിച്ചു. എന്നാൽ വൈറ്റ് ഹൗസ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ നിർണ്ണായകമായ ഒരു വഴിത്തിരിവാണ് ഈ ടെലിഫോൺ സംഭാഷണം സൃഷ്ടിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപിനെ ഞെട്ടിച്ച് മെലാനിയയുടെ അപ്രതീക്ഷിത നീക്കം, മറയ്ക്കാൻ ശ്രമിച്ച കാര്യങ്ങൾ വീണ്ടും രാജ്യത്ത് ചർച്ചയാക്കി മെലാനിയ
ദശാബ്ദങ്ങൾക്കിടയിലെ നിർണായക ചർച്ച, ജെഡി വാൻസ് പാകിസ്ഥാനിലേക്ക്, കബളിപ്പിച്ചാൽ വഴങ്ങില്ലെന്ന് മുന്നറിയിപ്പും