
ഓസ്ലോ: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജാരദ് കുഷ്നർക്കും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അവി ബെർകോവിറ്റ്സിനും സമാധാന നൊബേലിന് നാമനിർദേശം. യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള സമാധാന കരാര്‍ പ്രായോഗികമാക്കിയതിനാണ് നാമനിർദേശം.
ട്രംപിന്റെ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ പേരും സമാധാന നൊബേലിന് പരിഗണിക്കുന്നുണ്ട്. അമേരിക്കൻ അറ്റോർണി ഡെർഷോവിറ്റ്സ് ആണ് രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെയും പേര് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ വന്നപ്പോള്‍ അലന് അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
റഷ്യൻ പ്രതിപക്ഷനേതാവ് അലെക്സി നവൽനി, സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ എന്നിവർക്കും ലോകാരോഗ്യസംഘടനയ്ക്കും(ഡബ്ല്യു.എച്ച്.ഒ.) ഇത്തവണത്തെ സമാധാന നൊബേലിന് നാമനിർദേശം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam