
വാഷിംഗ്ടൺ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഏറ്റവുമധികം തകർന്നു പോയ ലോകരാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2000 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ തത്സമയ വിവരങ്ങളിൽ നിന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 2023 മരണങ്ങളാണ് അമേരിക്കയിൽ ഉണ്ടായത്. ബുധനാഴ്ച 2502, ചൊവ്വാഴ്ച 2207 എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകൾ. അമേരിക്കയിൽ 62906 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത്.
മരണനിരക്കും രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. യുഎസിലും ബ്രിട്ടനിലും അമേരിക്കയിലും നാശം വിതച്ച് കൊവിഡ് 19 വ്യാപിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മറികടന്നാണ് അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്തര ലക്ഷം കടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മരുന്ന് പരീക്ഷണം അടക്കമുള്ള മാർഗങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam