'അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു'; കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനമറിയിച്ച് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന

Published : Aug 08, 2020, 02:36 PM IST
'അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു'; കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനമറിയിച്ച് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന

Synopsis

സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന

ദില്ലി: കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന. 'എയർ ഇന്ത്യയുടെ എക്സ്പ്രസ് ഫ്ലൈറ്റ് അപകടത്തിൽ ഞങ്ങളുടെ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തം ബാധിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങളുടെ ദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.' ഐസിഎഒ ട്വീറ്റ് ചെയ്തു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു. 

സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന (International Civil Aviation Organization(ICAO)). ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവർത്തിക്കുന്നു. 

190 പേരാണ് എയർ ഇന്ത്യയുടെ ​​IX 1344 വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. ലാൻഡിം​ഗിന് ശ്രമിക്കുന്നതിനിടയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നാണ് അപകടം സംഭവിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ദുരന്തത്തിൽ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിബി, നീ സൂക്ഷിക്കുന്നത് നല്ലതാണ്'; നെതന്യാഹുവിന് ട്രംപിൻ്റെ മുന്നറിയിപ്പ്; ആക്രമണ, പ്രത്യാക്രമണങ്ങൾക്ക് താൽക്കാലിക ശമനം
അമേരിക്കയിലെ ഫ്ലോറിഡ വരെ പ്രകമ്പനത്തിൽ വിറച്ചു; അതിശക്തമായ ഭൂചലനം ഉണ്ടായത് ക്യൂബൻ തീരത്തെ കടലിൽ