സംഘർഷം തുടങ്ങിയത് ഫ്രാൻസ് ആരാധകരുടെ വിജയാഘോഷത്തെ തുടർന്ന്; ലോകകപ്പ് മത്സരത്തിന് പിന്നാലെ ലണ്ടനിൽ പൊലീസുമായി ഏറ്റുമുട്ടി; തെരുവ് കലാപസമാനം

Published : Jul 10, 2026, 03:37 PM ISTUpdated : Jul 10, 2026, 03:42 PM IST
London clash France

Synopsis

ലോകകപ്പ് ഫുട്ബോളിൽ മൊറോക്കോയ്‌ക്കെതിരെ ഫ്രാൻസ് വിജയിച്ചതിന് പിന്നാലെ ലണ്ടനിലെ എഡ്ജ്‌വെയർ റോഡിൽ ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പോലീസിന് നേരെ കുപ്പിയെറിഞ്ഞും പടക്കം പൊട്ടിച്ചും അക്രമാസക്തരായ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.

ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ മൊറോക്കോയ്‌ക്കെതിരെ ഫ്രാൻസ് വിജയം നേടിയതിന് പിന്നാലെ സെൻട്രൽ ലണ്ടനിൽ വൻ സംഘർഷം. ആരാധകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഓഫീസർക്ക് പരിക്കേൽക്കുകയും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലണ്ടനിലെ പ്രശസ്തമായ എഡ്ജ്‌വെയർ റോഡിലാണ് സംഭവം.

മത്സരം അവസാനിച്ചയുടൻ വലിയൊരു ജനക്കൂട്ടം എഡ്ജ്‌വെയർ റോഡിലേക്ക് ഇരച്ചുകയറുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തു. റോഡ് ഉപരോധിച്ചവരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് ആളുകൾ പോലീസിന് നേരെ കുപ്പികളും മറ്റ് വസ്തുക്കളും എറിയാൻ തുടങ്ങി. പ്രദേശത്ത് വലിയ തോതിൽ പടക്കങ്ങളും ഫ്ലെയറുകളും കത്തിച്ചുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഈ അക്രമങ്ങൾക്കിടയിലാണ് ഒരു പോലീസ് ഓഫീസർക്ക് പരിക്കേറ്റത്. പരിക്കേറ്റ ഓഫീസറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് അക്രമാസക്തമായി പെരുമാറിയ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ റോഡിൽ കുപ്പിച്ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതായും കാണാം. ഹെൽമെറ്റും പ്രതിരോധ ഷീൽഡുകളും ധരിച്ച പൊലീസുകാർ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഘർഷത്തിനിടയിലും ചിലർ വാഹനങ്ങൾക്ക് മുകളിൽ കയറി മൊറോക്കൻ പതാകകൾ വീശുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇവിടെ വലിയ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അറസ്റ്റ് ചെയ്തേക്കാം, കൊന്നേക്കാം, പക്ഷേ പോയേ തീരൂ'; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
'മധ്യസ്ഥത കേവലം വിദേശനയമല്ല'; ലോകരാജ്യങ്ങൾക്കിടയിൽ സമാധാനശ്രമങ്ങൾ ശക്തമാക്കി ഖത്തർ, ചർച്ചകളാണ് ഏക പോംവഴി