സമാധാന ചർച്ചകൾ വഴിമുട്ടുമോ? സ്വയരക്ഷക്കെന്ന് അമേരിക്കയുടെ വിശദീകരണം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി

Published : May 26, 2026, 07:41 AM IST
Donald trump

Synopsis

ദോഹയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, തെക്കൻ ഇറാനിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. അതേസമയം, ഇറാനിൽ മൂന്ന് മാസമായി തുടരുന്ന ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ പുതിയ പ്രസിഡന്റ് ഉത്തരവിട്ടു. സൈനിക നീക്കങ്ങൾ തുടരുന്നത് സംഘർഷം നീളാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.

ദോഹ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ദോഹയിൽ പുരോഗമിക്കുന്നതിനിടെ, തെക്കൻ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്കൻ സൈന്യം വീണ്ടും ആക്രമണം നടത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണം എന്നാണ് യുഎസിൻ്റെ വിശദീകരണം. കടലിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച ബോട്ടുകൾക്കും മിസൈൽ ലോഞ്ച് സൈറ്റുകൾക്കും നേരെയാണ് ആക്രമണം നടത്തിയതെന്നും യുഎസ് പറഞ്ഞു. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ വിദേശകാര്യ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം.

ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അതിവേഗം ഒരു സമാധാന ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത അമേരിക്കയും ഇറാനും ഒരേപോലെ തള്ളി. അതിനിടെ മൂന്ന് മാസത്തിന് ശേഷം ഇറാനിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനമായി. മൂന്ന് മാസമായി രാജ്യത്ത് നിലനിന്നിരുന്ന കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു. ജനുവരിക്ക് മുൻപുണ്ടായിരുന്നതുപോലെ അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശം. ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് വാർത്താവിനിമയ മന്ത്രാലയത്തിന് പ്രസിഡന്റ് നിർദ്ദേശം നൽകി. പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രക്രിയകൾ ആരംഭിച്ചതായി ഐസിടി മന്ത്രി സത്താർ ഹാഷിമി വ്യക്തമാക്കി.

നിയന്ത്രണം നീക്കുന്നതിനെ ആദ്യം എതിർത്തിരുന്ന ഐആർജിസിയും ഇറാൻ അനുകൂല മാധ്യമങ്ങളും ഇപ്പോൾ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്ന നീക്കത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സൈനിക നീക്കങ്ങൾ തുടരുന്നത് സംഘർഷം ഇനിയും നീളാൻ കാരണമായേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരത്തിൽ സ്ഫോടന ശബ്ദമെന്ന് റിപ്പോർട്ട്, കാരണം വ്യക്തമല്ല
സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി ട്രംപിന്‍റെ പുതിയ നിബന്ധന; പശ്ചിമേഷ്യൻ രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണം