
കാരക്കാസ്: പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ വധിക്കാൻ അമേരിക്കൻ ചാര സംഘടനയായ സി എ എ പദ്ധതിയിട്ടെന്ന ആരോപണവുമായി വെനസ്വെല രംഗത്ത്. മഡുറോയെ വധിക്കാനും രാജ്യത്തെ ഭരണം അട്ടിമറിക്കാനും സി ഐ എ പദ്ധതിയിട്ടെന്നാണ് വെനസ്വെല ആരോപിച്ചത്. വെനസ്വെലൻ തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മഡുറോയെ വധിക്കാൻ സി എ എ പദ്ധതിയിട്ടെന്ന പുതിയ ആരോപണവുമായി വെനസ്വെലൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
സി ഐ എ ബന്ധം സംശയിക്കുന്ന ആറുവിദേശികളെ കഴിഞ്ഞ ദിവസം വെനസ്വെലന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ആരോപണങ്ങളുടെ അടിസ്ഥാനം. വെനസ്വെലയിൽ അറസ്റ്റിലായ ആറംഗ സംഘത്തിൽ മൂന്നുപേർ അമേരിക്കൻ സ്വദേശികളായിരുന്നു. ഇതിൽ തന്നെ ഒരാൾ യു എസ് സൈനികനാണെന്നാണ് വെനസ്വെലൻ പൊലീസ് പറയുന്നത്. ഈ സംഘത്തിന്‍റെ പക്കല്‍ നിന്ന് വൻ ആയുധ ശേഖരമടക്കം പിടികൂടിയെന്നും വെനസ്വേല വ്യക്തമാക്കിയിട്ടുണ്ട്.
വൻ ആയുധശേഖരവുമായി പിടിയിലായ ഈ സംഘം പ്രസിഡന്‍റ് മഡുറോയെ വധിക്കാനുള്ള സി ഐ എയുടെ പദ്ധതിയായിരുന്നു എന്നാണ് ഇപ്പോൾ വെനസ്വെല പറയുന്നത്. എന്നാല്‍ ആരോപണം അമേരിക്ക തളളിയിട്ടുണ്ട്. അത്തരത്തിൽ ഒരു നീക്കവും സി എ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വെനസ്വേലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അമേരിക്കയുടെ പക്ഷം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam