ഗൾഫ് കടലിൽ അമേരിക്കയുടെ 'ആളില്ലാ പോരാളി'; ഇറാൻ്റെ ഭീഷണി മറികടന്ന് ഹോർമുസിൽ സുരക്ഷയൊരുക്കാൻ ഡ്രോൺ ബോട്ടുകൾ

Published : Mar 27, 2026, 12:28 PM IST
iran us war

Synopsis

ഇറാനുമായുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ, അമേരിക്ക പേർഷ്യൻ ഗൾഫിൽ അത്യാധുനിക ആളില്ലാ ഡ്രോൺ ബോട്ടുകൾ വിന്യസിച്ചു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക പദ്ധതിയുടെ ഭാഗമായ ഈ നീക്കം, ഒരു സജീവ യുദ്ധസാഹചര്യത്തിൽ ഈ സാങ്കേതികവിദ്യയുടെ ആദ്യ ഔദ്യോഗിക ഉപയോഗമാണ്. ഈ ഡ്രോൺ ബോട്ടുകൾക്ക് സ്ഫോടകവസ്തുക്കൾ വഹിച്ച് ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുണ്ട്.

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പ്രതിരോധ രംഗത്ത് നിർണ്ണായക നീക്കവുമായി അമേരിക്ക. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി അത്യാധുനിക 'ആളില്ലാ ഡ്രോൺ ബോട്ടുകൾ' യുഎസ് സൈന്യം വിന്യസിച്ചു. സജീവ യുദ്ധസാഹചര്യത്തിൽ ഈ സാങ്കേതികവിദ്യ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇറാനെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം.

 

 

'ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്' (GARC) എന്ന് വിളിക്കപ്പെടുന്ന ഈ ബോട്ടുകൾ സ്ഫോടകവസ്തുക്കൾ വഹിക്കാനും ശത്രുലക്ഷ്യങ്ങളെ ആക്രമിച്ച് തകർക്കാനും ശേഷിയുള്ളവയാണ്. മേരിലാൻഡ് ആസ്ഥാനമായുള്ള 'ബ്ലാക്ക് സീ' എന്ന കമ്പനിയാണ് അഞ്ച് മീറ്റർ മാത്രം നീളമുള്ള ഈ അതിവേഗ ബോട്ടുകൾ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2,200 നോട്ടിക്കൽ മൈലിലധികം ദൂരം ഈ ഡ്രോൺ ബോട്ടുകൾ കടലിൽ പട്രോളിംഗ് നടത്തി. മേഖലയിലെ സുരക്ഷാ ഭീഷണികൾ തത്സമയം നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് യുഎസ് നാവികസേന വിലയിരുത്തുന്നു. റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോൺ ബോട്ടുകൾ വലിയ പ്രഹരശേഷി തെളിയിച്ചതിന് പിന്നാലെയാണ് അമേരിക്കയും ഇവ ഉപയോഗിക്കുന്നത്. പേർഷ്യൻ ഗൾഫിലൂടെയും ഹോർമുസ് കടലിടുക്ക് വഴിയും കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ തടയുകയാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യം. ഡ്രോൺ ബോട്ടുകളുടെ വിന്യാസത്തോടെ കടൽ യുദ്ധത്തിന്റെ രീതിശാസ്ത്രം തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രായേൽ സൈനിക മേധാവി, നെതന്യാഹുവിനെതിരെ പ്രതിപക്ഷം; യുഎസ് യുദ്ധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി
ഇന്ത്യയുടെ വാദം ശരിവച്ച് പുടിൻ: 'പശ്ചിമേഷ്യൻ സംഘർഷം ലോകത്ത് കൊവിഡിന് സമാനമായ ആഗോള പ്രത്യാഘാതമുണ്ടാക്കും'