വധശിക്ഷാ വേളയിൽ അച്ഛന്റെ കൂടെയുണ്ടാകണമെന്ന് മകൾ, നിരസിച്ച് കോടതി, ശിക്ഷ മറ്റന്നാൾ നടപ്പാക്കും

Published : Nov 27, 2022, 08:23 PM IST
വധശിക്ഷാ വേളയിൽ അച്ഛന്റെ കൂടെയുണ്ടാകണമെന്ന് മകൾ, നിരസിച്ച് കോടതി, ശിക്ഷ മറ്റന്നാൾ നടപ്പാക്കും

Synopsis

വധശിക്ഷ നടപ്പിലാക്കുമ്പോൾ അച്ഛനോടൊപ്പം ഉണ്ടാവാൻ അനുവാദം ചോദിച്ച് അമേരിക്കയിലെ മിസൗരിയിൽ ഒരു പെൺകുട്ടി ഗവൺമെൻ്റിനെ സമീപിച്ചിരുന്നു. ആ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. 

വധശിക്ഷ നടപ്പിലാക്കുമ്പോൾ അച്ഛനോടൊപ്പം ഉണ്ടാവാൻ അനുവാദം ചോദിച്ച് അമേരിക്കയിലെ മിസൗരിയിൽ ഒരു പെൺകുട്ടി ഗവൺമെൻ്റിനെ സമീപിച്ചിരുന്നു. ആ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. മറ്റന്നാൾ ഇയാളുടെ വധശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്തും. മകളുടെ സാന്നിധ്യം കൂടാതെ തന്നെ. ഈ സംഭവത്തിന്റെയെല്ലാം തുടക്കം 2005-ൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ്. കെവിൻ ജോൺസൺ എന്നൊരാൾ നടത്തിയ കൊലപാതകവും തുടർന്നുള്ള സംഭവ വികാസങ്ങളും വലിയൊരു കഥയാണ്...

കെവിൻ ജോൺസൺ - 2005  -ൽ മൂന്നു കുട്ടികളുടെ അച്ഛനായ ഒരു പോലീസ് ഓഫീസറെ വെടിവെച്ചു കൊല്ലുമ്പോൾ അയാൾക്ക് പ്രായം വെറും പത്തൊമ്പത് വയസ്സായിരുന്നു.  അന്ന് അയാൾക്കുമുണ്ടായിരുന്നു രണ്ടു വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞ്. ഇന്നവൾക്ക് പത്തൊമ്പത് വയസ്സ് പ്രായം.  ജോൺസനു പ്രായം മുപ്പത്തിയേഴും.

ഈ കുറ്റകൃത്യത്തിന്റെ വിചാരണ നീണ്ടുപോയത് പതിനേഴു വർഷത്തോളമാണ്.  പറ്റിപ്പോയ അവിവേകത്തിൽ  ഇന്ന് കെവിന് പശ്ചാത്താപമുണ്ട്, പക്ഷെ, അക്കാര്യത്തിൽ ഇനിയൊരു വീണ്ടുവിചാരം സാധ്യമല്ല. കാരണം,  ഈ വരുന്ന നവംബർ ഇരുപത്തിയൊമ്പതിന് കെവിന്റെ വധശിക്ഷ നടപ്പിലാക്കപ്പെടും. വളർന്നു വരുന്നതിനിടെ പലവട്ടം റാമി ജയിലിൽ അച്ഛനെ കാണാൻ ചെന്നിട്ടുണ്ട്. അങ്ങനെ ചെന്ന് ചെന്ന് അച്ഛനും മകൾക്കുമിടയിലെ ബന്ധം ഇന്നേറെ ദൃഢമാണ്. 

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ വഴി ഈ പെൺകുട്ടി, കഴിഞ്ഞ ദിവസം ഒരപേക്ഷ മിസൗരി ഗവണ്മെന്റിനു സമർപ്പിച്ചിരുന്നു. തന്റെ അച്ഛന്റെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടാകാൻ തന്നെ അനുവദിക്കണം എന്നായിരുന്നു അവളുടെ ആവശ്യം. എന്നാൽ,  ദൗർഭാഗ്യവശാൽ,  വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാൻ 21വയസ്സിൽ കുറവ് പ്രായമുള്ള ഒരാളെയും മിസൗറിയിലെ നിയമം അനുവദിക്കുന്നില്ല. 

Read more: കൊവിഡ് നയം ജീവനെടുക്കുന്നു, അന്നം മുട്ടിക്കുന്നു; ഷാങ്ഹായിയില്‍ ചൈനീസ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം

അതുകൊണ്ടുതന്നെ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളിൽ കൂടെ തനിക്ക് ഉണ്ടാകാനായേനെ എന്നും, അതുകൊണ്ടുതന്നെ ഈ നിഷേധം തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നും റാമി പ്രതികരിക്കുന്നു.  മറ്റിടപെടലുകൾ ഉണ്ടായില്ല എങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഈ വധശിക്ഷ നടപ്പിലാക്കപ്പെടും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത് പ്രധാനമന്ത്രി, ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ല