വധശിക്ഷാ വേളയിൽ അച്ഛന്റെ കൂടെയുണ്ടാകണമെന്ന് മകൾ, നിരസിച്ച് കോടതി, ശിക്ഷ മറ്റന്നാൾ നടപ്പാക്കും

Published : Nov 27, 2022, 08:23 PM IST
വധശിക്ഷാ വേളയിൽ അച്ഛന്റെ കൂടെയുണ്ടാകണമെന്ന് മകൾ, നിരസിച്ച് കോടതി, ശിക്ഷ മറ്റന്നാൾ നടപ്പാക്കും

Synopsis

വധശിക്ഷ നടപ്പിലാക്കുമ്പോൾ അച്ഛനോടൊപ്പം ഉണ്ടാവാൻ അനുവാദം ചോദിച്ച് അമേരിക്കയിലെ മിസൗരിയിൽ ഒരു പെൺകുട്ടി ഗവൺമെൻ്റിനെ സമീപിച്ചിരുന്നു. ആ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. 

വധശിക്ഷ നടപ്പിലാക്കുമ്പോൾ അച്ഛനോടൊപ്പം ഉണ്ടാവാൻ അനുവാദം ചോദിച്ച് അമേരിക്കയിലെ മിസൗരിയിൽ ഒരു പെൺകുട്ടി ഗവൺമെൻ്റിനെ സമീപിച്ചിരുന്നു. ആ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. മറ്റന്നാൾ ഇയാളുടെ വധശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്തും. മകളുടെ സാന്നിധ്യം കൂടാതെ തന്നെ. ഈ സംഭവത്തിന്റെയെല്ലാം തുടക്കം 2005-ൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ്. കെവിൻ ജോൺസൺ എന്നൊരാൾ നടത്തിയ കൊലപാതകവും തുടർന്നുള്ള സംഭവ വികാസങ്ങളും വലിയൊരു കഥയാണ്...

കെവിൻ ജോൺസൺ - 2005  -ൽ മൂന്നു കുട്ടികളുടെ അച്ഛനായ ഒരു പോലീസ് ഓഫീസറെ വെടിവെച്ചു കൊല്ലുമ്പോൾ അയാൾക്ക് പ്രായം വെറും പത്തൊമ്പത് വയസ്സായിരുന്നു.  അന്ന് അയാൾക്കുമുണ്ടായിരുന്നു രണ്ടു വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞ്. ഇന്നവൾക്ക് പത്തൊമ്പത് വയസ്സ് പ്രായം.  ജോൺസനു പ്രായം മുപ്പത്തിയേഴും.

ഈ കുറ്റകൃത്യത്തിന്റെ വിചാരണ നീണ്ടുപോയത് പതിനേഴു വർഷത്തോളമാണ്.  പറ്റിപ്പോയ അവിവേകത്തിൽ  ഇന്ന് കെവിന് പശ്ചാത്താപമുണ്ട്, പക്ഷെ, അക്കാര്യത്തിൽ ഇനിയൊരു വീണ്ടുവിചാരം സാധ്യമല്ല. കാരണം,  ഈ വരുന്ന നവംബർ ഇരുപത്തിയൊമ്പതിന് കെവിന്റെ വധശിക്ഷ നടപ്പിലാക്കപ്പെടും. വളർന്നു വരുന്നതിനിടെ പലവട്ടം റാമി ജയിലിൽ അച്ഛനെ കാണാൻ ചെന്നിട്ടുണ്ട്. അങ്ങനെ ചെന്ന് ചെന്ന് അച്ഛനും മകൾക്കുമിടയിലെ ബന്ധം ഇന്നേറെ ദൃഢമാണ്. 

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ വഴി ഈ പെൺകുട്ടി, കഴിഞ്ഞ ദിവസം ഒരപേക്ഷ മിസൗരി ഗവണ്മെന്റിനു സമർപ്പിച്ചിരുന്നു. തന്റെ അച്ഛന്റെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടാകാൻ തന്നെ അനുവദിക്കണം എന്നായിരുന്നു അവളുടെ ആവശ്യം. എന്നാൽ,  ദൗർഭാഗ്യവശാൽ,  വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാൻ 21വയസ്സിൽ കുറവ് പ്രായമുള്ള ഒരാളെയും മിസൗറിയിലെ നിയമം അനുവദിക്കുന്നില്ല. 

Read more: കൊവിഡ് നയം ജീവനെടുക്കുന്നു, അന്നം മുട്ടിക്കുന്നു; ഷാങ്ഹായിയില്‍ ചൈനീസ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം

അതുകൊണ്ടുതന്നെ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളിൽ കൂടെ തനിക്ക് ഉണ്ടാകാനായേനെ എന്നും, അതുകൊണ്ടുതന്നെ ഈ നിഷേധം തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നും റാമി പ്രതികരിക്കുന്നു.  മറ്റിടപെടലുകൾ ഉണ്ടായില്ല എങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഈ വധശിക്ഷ നടപ്പിലാക്കപ്പെടും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിർത്തിയിൽ വീണ്ടും അസ്വസ്ഥത; ഷാക്‌സ്‌ഗാം താഴ്‌വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന, അം​ഗീകരിക്കില്ലെന്ന് ഇന്ത്യ
അമ്മ മരിച്ചതറിഞ്ഞ്​ നാട്ടിലേക്ക് പോയ മകൻ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു