ഇസ്രായേൽ-ലെബനൻ ചർച്ചകൾക്ക് പുരോഗതി; അമേരിക്കയുടെ മധ്യസ്ഥതയിൽ നിർണായക നീക്കം

Published : May 15, 2026, 08:19 AM IST
Israel Lebanon

Synopsis

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ വെച്ച് ഇസ്രായേലും ലെബനനും തമ്മിൽ നടന്ന മൂന്നാം ഘട്ട സമാധാന ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് യുഎസ്. ചർച്ചകൾ ഇന്നും തുടരും.

വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള മൂന്നാം ഘട്ട സമാധാന ചർച്ചകൾ പൂർത്തിയായി. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ വ്യാഴാഴ്ച നടന്ന ചർച്ച എട്ട് മണിക്കൂറിലധികം നീണ്ടു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും ക്രിയാത്മകമായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വെള്ളിയാഴ്ച വീണ്ടും ചർച്ചകൾക്കായി യോഗം ചേരും. 

അമേരിക്കയ്ക്ക് വേണ്ടി ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഉപദേശകൻ മൈക്കിൾ നീധാം, ലെബനനിലെ യുഎസ് അംബാസഡർ മൈക്കിൾ ഇസ എന്നിവരായിരുന്നു. അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെഹീൽ ലെയ്റ്ററാണ് ഇസ്രായേൽ സംഘത്തെ നയിച്ചത്. അദ്ദേഹത്തോടൊപ്പം ഐഡിഎഫ് സ്ട്രാറ്റജി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അമിചായ് ലെവിൻ, ദേശീയ സുരക്ഷാ കൗൺസിൽ പ്രതിനിധി, വാഷിംഗ്ടണിലെ ഇസ്രായേലി മിലിട്ടറി അറ്റാഷെ എന്നിവരും ഉണ്ടായിരുന്നു. ലെബനൻ്റെ മുൻ യുഎസ് അംബാസഡർ സൈമൺ കരം, ഇപ്പോഴത്തെ അംബാസഡർ നാദ ഹമദെ മൗവാദ്, വാഷിംഗ്ടണിലെ ലെബനൻ മിലിട്ടറി അറ്റാഷെ എന്നിവരാണ് ലെബനൻ സംഘത്തിലുണ്ടായിരുന്നത്.

ഒരു കരാറിൻ്റെ രൂപരേഖയെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുകയാണ് ഈ ഘട്ടത്തിൻ്റെ ലക്ഷ്യമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ നേരത്തെ ജറുസലേം പോസ്റ്റിനോട് പറഞ്ഞിരുന്നു. സൈനിക പ്രതിനിധികൾ പങ്കെടുക്കുന്ന ആദ്യ ചർച്ചയാണിത്. യുഎസ് പ്രസിഡൻ്റ് ഏപ്രിൽ 23-ന് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ വെടിനിർത്തൽ നീട്ടലിൻ്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ചർച്ചകൾ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഇസ്രായേൽ സൈനിക നടപടികൾ തുടരുകയാണ്. ഹിസ്ബുള്ള ഭീകരരെ വധിക്കുന്നതിൻ്റെയും ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചു. ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 400-ൽ അധികം ഭീകരരെ വധിക്കുകയും ഹിസ്ബുള്ള ഭീകരർ ഉപയോഗിച്ച 1000-ൽ അധികം ആയുധങ്ങൾ കണ്ടെത്തുകയും ചെയ്തു എന്ന് ഐഡിഎഫ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെ രക്ഷപ്പെടുത്തി
കോവിഡ് മഹാമാരി: മരിച്ചവരുടെ എണ്ണം 70 ലക്ഷമല്ല, 2.2 കോടി! ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന