
ദില്ലി: ഇസ്രയേലും ഇറാനുമായുള്ള സംഘർഷത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് ആദ്യം എസ് ജയ്‌ശങ്കർ സംസാരിച്ചത്.പിന്നീട് യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു.
നിരവധി രാജ്യങ്ങൾ തമ്മിൽ പശ്ചിമേഷ്യയെ ആകെ അസ്വസ്ഥമാക്കി തുടരുന്ന ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇറാനെതിരെയും ഇറാനും ആക്രമണം പാടില്ലെന്നതാണ് നിലപാട്. എല്ലാ രാജ്യങ്ങളിലും ഇന്ത്യാക്കാർ ഉള്ളതിനാൽ ഇവരുടെ സുരക്ഷിതത്വവും സംഭാഷണത്തിനിടെ അദ്ദേഹം ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിക്കുന്നു. ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് എല്ലാ രാജ്യങ്ങളും ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam