മെലോനിയുടെ എതിർപ്പ് മറികടന്ന് ജൂണിലെ ഹിതപരിശോധന പാസാകുമോ? പൗരത്വം സ്വപ്നം കണ്ട് ഇയുവിന് പുറത്തെ 14 ലക്ഷം ആളുകൾ

Published : May 25, 2025, 09:02 AM IST
മെലോനിയുടെ എതിർപ്പ് മറികടന്ന് ജൂണിലെ ഹിതപരിശോധന പാസാകുമോ? പൗരത്വം സ്വപ്നം കണ്ട് ഇയുവിന് പുറത്തെ 14 ലക്ഷം ആളുകൾ

Synopsis

ഇറ്റലിയിൽ സാധാരണയായി വോട്ടർമാരുടെ എണ്ണം കുറവായതിനാൽ ഇത് സംഭവിക്കാനിടയില്ലെന്ന് പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1995 മുതൽ, ഇറ്റലിയിൽ നടന്ന 29 റഫറണ്ടങ്ങളിൽ നാലെണ്ണം മാത്രമേ ആവശ്യമായ വോട്ടർമാരുടെ എണ്ണം പാലിച്ചിട്ടുള്ളൂ.

റോം: ജൂൺ 8-9 തീയതികളിൽ നടക്കാനിരിക്കുന്ന ഹിതപരിശോധനയിൽ ഇറ്റലി പുതിയ നിയമം പാസാക്കിയാൽ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരല്ലാത്ത 14 ലക്ഷത്തിലധികം പേർക്ക് ഇറ്റാലിയൻ പൗരത്വത്തിന് അർഹതയുണ്ടാകുമെന്ന് ഗവേഷണ കേന്ദ്രമായ ഇഡോസ് നടത്തിയ പഠനം പറയുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ പൗരന്മാരല്ലാത്തവർ ഇറ്റലിയിൽ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് 10 വർഷം രാജ്യത്തെ താമസക്കാരാകണം. എന്നാൽ നിർദ്ദിഷ്ട പരിഷ്കരണത്തിൽ ഇത് അഞ്ച് വർഷമായി കുറയ്ക്കും. ബിൽ പാസായാൽ ഏകദേശം 1.14 ദശലക്ഷം മുതിർന്നവരും 2.29 ലക്ഷം കുട്ടികളും പൗരത്വത്തിന് യോഗ്യത നേടും.

മാതാപിതാക്കൾ പൗരന്മാരാകുകയാണെങ്കിൽ മറ്റൊരു 55,000 കുട്ടികൾക്ക് സ്വയമേവ പൗരത്വം ലഭിച്ചേക്കാം. അതേസമയം, വരുമാന മാനദണ്ഡം പാലിക്കാത്തതിനാൽ ഏകദേശം 7 ലക്ഷം പേർ യോ​ഗ്യതക്ക് പുറത്താകും. പൗരത്വത്തിന് അപേക്ഷിക്കാൻ, പ്രതിവർഷം കുറഞ്ഞത് €8,263.31 ( ₹ 8 ലക്ഷം) വരുമാനം നേടണം. വിവാഹിതനാണെങ്കിൽ,  €11,362.05 ( ₹ 11 ലക്ഷം) വാർഷിക വരുമാനം ആവശ്യമാണ്. ഓരോ കുട്ടിക്കും, അവരുടെ വാർഷിക വരുമാനം €516 ( ₹ 50,000) ആയിരിക്കണം. ഈ വരുമാന നിയമങ്ങളിൽ മാറ്റം വരുത്തില്ല. അപേക്ഷകര്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കാൻ ബി1 ലെവല്‍ പാസാകാണം.

റഫറണ്ടം സാധുവാകണമെങ്കിൽ, 50%-ത്തിലധികം വോട്ടർമാർ പങ്കെടുക്കണം. ഇറ്റലിയിൽ സാധാരണയായി വോട്ടർമാരുടെ എണ്ണം കുറവായതിനാൽ ഇത് സംഭവിക്കാനിടയില്ലെന്ന് പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1995 മുതൽ, ഇറ്റലിയിൽ നടന്ന 29 റഫറണ്ടങ്ങളിൽ നാലെണ്ണം മാത്രമേ ആവശ്യമായ വോട്ടർമാരുടെ എണ്ണം പാലിച്ചിട്ടുള്ളൂ. ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ റഫറണ്ടത്തെ അനുകൂലിക്കുന്നിസ്സ. സെനറ്റ് സ്പീക്കർ ഇഗ്നാസിയോ ലാ റുസ്സ ആളുകൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും വോട്ടുചെയ്യരുതെന്നും പറഞ്ഞതായി ദി ലോക്കൽ റിപ്പോർട്ട് ചെയ്യുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്