
ക്വലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വിയ്റ്റ്നാം സ്വദേശി ഡോന്‍ തി ഹ്യൂയോഗിനെ വിട്ടയക്കും. യുവതിക്കെതിരെ ചുമത്തിയ വധശ്രമം ഏപ്രില്‍ ഒന്നിന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്ക് ജയില്‍ മോചനം സാധ്യമാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. മേയ് മൂന്നിന് യുവതി പുറത്തിറങ്ങുമെന്നാണ് ഇവരുടെ അഭിഭാഷക പറയുന്നത്.
ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് 2017 ഫെബ്രുവരിയിലാണ് കിം ജോങ് നാം കൊല്ലപ്പെടുന്നത്. രണ്ട് യുവതികള്‍ ചേര്‍ന്ന് മുഖത്ത് സ്പ്രേ അടിച്ചശേഷം വിഷംപുരണ്ട തൂവാല മുഖത്തിടുകയായിരുന്നു. യുവതിക്കൊപ്പം അറ്സറ്റിലായ ഇന്ത്യോനേഷ്യന്‍ യുവതിയെ മാര്‍ച്ചില്‍ വിട്ടയച്ചിരുന്നു. ഉത്തരകൊറിയയിലെ നാല് നേതാക്കളാണ് യഥാര്‍ത്ഥ പ്രതികളെന്നും കൊലപാതകത്തിന് ശേഷം അവര്‍ വിമാനത്താവളത്തില്‍ നിന്നും സ്ഥലം വിടുകയായിരുന്നെന്നും യുവതിയുടെ അഭിഭാഷക പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam