ഉറക്കത്തിൽ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി, അവർ ബദാം കണ്ണുള്ളവർ, വിചിത്രവാദവുമായി സ്ത്രീ

By Web TeamFirst Published Jun 16, 2022, 12:16 PM IST
Highlights

''ശരീരത്തിൽ വിചിത്രമായ മുറിവുകളോടെ അവർ എന്നെ ഉപേക്ഷിക്കും. ശരീരത്തിലെ പാടുകൾ, ചതവുകൾ, വിരലുകളുടെ പാടുകൾ, ചർമ്മത്തിലെ മുറിവുകൾ, എന്നിവയോട ഞാൻ ഉണരും. രാത്രിയിൽ എന്തെങ്കിലും സംഭവിച്ചതായി ഞാൻ അറിയുന്നത് ഇങ്ങനെയാണ്...''

ഉറങ്ങിക്കിടക്കുന്ന തന്നെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയെന്ന അവകാശവാദവുമായി ഇംഗ്ലണ്ട് സ്വദേശിയായ സ്ത്രീ. പലതവണയായി തട്ടിക്കൊണ്ടുപോയ അന്യഗ്രഹ ജീവികൾ തന്റെ ശരീരത്തിൽ വിചിത്രമായ മുറിവുകളും അടയാളങ്ങളും ബാക്കിയാക്കിയതായും അവർ പറഞ്ഞു. കെന്റിൽ നിന്നുളള 51 കാരിയായ മരിയ ലീവയാണ് ഇത്തരമൊരു വിചിത്ര അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഉണർന്നെഴുന്നേൽക്കുമ്പോൾ തന്റെ ശരീരത്തിൽ ബാക്കിയാകുന്ന പാടുകൾ അന്യഗ്രഹ സന്ദർശനത്തിന്റെ തെളിവുകളാണെന്നാണ് ഇവർ പറയുന്നത്. പലപ്പോഴും ഉറങ്ങി എഴുന്നേൽക്കുന്നത് വീട്ടിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലായിരിക്കും. എങ്ങനെ താൻ അവിടെയെത്തിയെന്ന് അത്ഭുതപ്പെടാറുണ്ട്.  ഒരിക്കൽ ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോകേണ്ടിവന്നു.

Read Also : അന്യ​ഗ്രഹജീവികൾ 60 തവണ തട്ടിക്കൊണ്ടുപോയി, വിചിത്രവാദവുമായി 58 -കാരൻ

"എനിക്ക് പലപ്പോഴും ആകാശത്തിലെ കാര്യങ്ങൾ കാണാനും അതുപോലെ തന്നെ ജീവികളെ കാണാനും കഴിഞ്ഞിട്ടുണ്ട്. രാത്രിയിൽ സങ്കടം തോന്നുമ്പോൾ കൊളംബിയയിലെ എന്റെ തറവാട്ടിലെ ടെറസിലേക്ക് പോയി നക്ഷത്രങ്ങളോട് കരയും. എന്തുകൊണ്ടാണ് അവർ എന്നെ ഇവിടെ ഉപേക്ഷിച്ചത് എന്ന് ഞാൻ അവരോട് ചോദിക്കും. എനിക്ക് വീട്ടിലേക്ക് മടങ്ങണമെന്ന് ഞാൻ അവരോട് പറയും'' - മരിയ പറഞ്ഞു. 

''പുലർച്ചെ രണ്ട് മണിക്കും മൂന്നുമണിക്കുമിടയിൽ ടെലിപതിക് കമ്യൂണിക്കേഷൻ വഴി ഞാൻ ഉണരും. ജനലിന് അടുത്തേക്ക് നടക്കാൻ ആവശ്യപ്പെടാറുണ്ട്. അവിടെ നിന്ന് ചിലപ്പോഴൊക്കെ പുറത്തുള്ള വീഡിയോകളും മറ്റ് ചിലപ്പോൾ ചിത്രങ്ങളുമെടുക്കാൻ സാധിക്കും. അത് സംഭവിക്കുമ്പോൾ എന്നെ നിയന്ത്രിക്കാനാവില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഞാൻ രണ്ട് പറക്കുന്ന വസ്തുക്കൾ ആകാശത്ത് കണ്ടു. ഒരു രാത്രിയിൽ മൂന്ന് തവണ വരെ കണ്ടിട്ടുണ്ട്'' - അവർ തന്റെ അനുഭവം വിശദീകരിച്ചു. 

''അവർ എന്റെ സ്വപ്നങ്ങളിലൂടെ എന്നോട് ആശയവിനിമയം നടത്തുന്നു, അവർ എപ്പോൾ സന്ദർശിക്കുന്നുവെന്ന് എനിക്കറിയാം. അവർ സന്ദർശിക്കുമ്പോൾ, ശരീരത്തിൽ വിചിത്രമായ മുറിവുകളോടെ അവർ എന്നെ ഉപേക്ഷിക്കും. ശരീരത്തിലെ പാടുകൾ, ചതവുകൾ, വിരലുകളുടെ പാടുകൾ, ചർമ്മത്തിലെ മുറിവുകൾ, എന്നിവയോട ഞാൻ ഉണരും. രാത്രിയിൽ എന്തെങ്കിലും സംഭവിച്ചതായി ഞാൻ അറിയുന്നത് ഇങ്ങനെയാണ്''- അവർ തുടർന്നു.

Read Also: അന്യ​ഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ ന​ഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക്, പദ്ധതിയുമായി നാസ

തന്റെ മകൾക്കും സമാനമായ അനുഭവം ഉണ്ടെന്നും എന്നാ ഇത് തങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്നും മരിയ വ്യക്തമാക്കി. പുറത്ത് പറഞ്ഞാൽ ഭ്രാന്താണെന്ന് ആളുകൾ പറയും. അതിനാൽ ചെറുപ്പത്തിൽ സംഭവിച്ചതൊന്നും ആരോടും പറഞ്ഞില്ല. പ്രായമായപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുടെ ചെറിയ ഭാഗങ്ങൾ സുഹൃത്തുക്കളുമായി പങ്കിടാൻ തുടങ്ങി, പക്ഷേ ആളുകളെ ഭയപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും മരിയ.

ഒരിക്കൽ കൊളംബിയയിലെ വീട്ടിൽ ഉറങ്ങിയ താൻ മറ്റെവിടെയോ ആണ് ഉണർന്നത്. പിന്നീട് അവിടെ നിന്ന് ടാക്സി വിളിച്ചാണ് വീട്ടിലെത്തിയത്. വീടിന്റെ കതകിൽ മുട്ടി, വാതിൽ തുറന്ന പിതാനവ് ഞെട്ടി. താൻ എവിടെപ്പോയെന്ന് അദ്ദേഹം അമ്പരന്നു. ഇത്തരലത്തിലുള്ള അനുഭവങ്ങൾ പങ്കുവച്ചതോടെ മരിയ യുഎഫ്ഒ കമ്യൂണിറ്റികളുടെ ഭാഗമായുള്ള കോൺഫറൻസുകളിലെ സ്ഥിരം സാന്നിദ്ധ്യമായി. താൻ അന്യഗ്രജീവിയെ കണ്ടിട്ടുണ്ടെന്നും പറയുന്ന മരിയ, ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയും സമാന അനുഭവമുള്ളവർക്കൊപ്പം സമയം പങ്കിടുന്നതിൽ ആനന്ദിക്കുകയും ചെയ്യുന്നതായും മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുഷ്യരെപ്പോലെ തോന്നിക്കുന്ന അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും അവയ്ക്ക് മനുഷ്യരേക്കാൾ പൊക്കവും ബദാമിന്റേതുപോലുള്ള കള്ളുകളുമാണെന്നും മരിയ പറഞ്ഞുവയ്ക്കുന്നു. 

Read Also: അന്യഗ്രഹജീവികളില്‍ നിന്നും 'സിഗ്നല്‍ കിട്ടിയെന്ന്' ചൈന; പിന്നീട് പറഞ്ഞത് വിഴുങ്ങി.! 

click me!