കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

Published : Jun 28, 2026, 09:25 AM IST
Pope Leo XIV

Synopsis

കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായിരിക്കുമ്പോൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ ലിയോ പതിനാലാമൻ മാർപ്പാപ്പ രൂക്ഷമായി വിമർശിച്ചു. ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനകൾ പട്ടിണി നിർമ്മാർജ്ജനത്തിലേക്ക് മാറണമെന്നും, അക്രമത്തിന് കീഴടങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വത്തിക്കാൻ സിറ്റി: കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നുവെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ നേരിടാൻ ആവണം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത്. യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമർശനം.

കാർഡിനൽസ് കോളേജിൽ അസാധാരണ കൺസിസ്റ്ററിയിൽ സംസാരിക്കുകയായിരുന്നു പോപ്. ദൈവം എല്ലാ ജനതയ്ക്കും എല്ലാ ജനതകൾക്കും സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാം അക്രമത്തിന് കീഴടങ്ങരുത്. അക്രമത്തിന് അവസാന വാക്ക് ഉണ്ടാകില്ല. ചരിത്രത്തിലുടനീളം ദൈവം അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകൾ തുറന്നുകൊണ്ടിരിക്കുന്നു. ഈ പാതകളിലൂടെ ധൈര്യത്തോടെ സഞ്ചരിക്കാനും ലോകത്തെ തിരിച്ചറിയാൻ സഹായിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സഹോദര ബിഷപ്പുമാരോടും, നമ്മുടെ ശുശ്രൂഷയിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന സഭകളോടും, ഭൂമിയിലെ എല്ലാ ജനങ്ങളോടും നമുക്ക് ഇത് പറയാം. ഭൂകമ്പം ഗുരുതരമായി ബാധിച്ച വെനിസ്വേലയിലെ ജനങ്ങളോടുള്ള എന്റെയും മുഴുവൻ കാർഡിനൽസ് കോളേജിന്റെയും ഐക്യദാർഢ്യമെന്നും പോപ്പ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റൂബിയോ സൂചന തന്നു, ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല, ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി, അടുത്ത വർഷം എത്തിയേക്കും
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി, ഇറാനെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക, തിരിച്ചടിച്ച് ഇറാൻ