2 മണിക്കൂർ യാത്ര, 11000 അടിയിൽ നിന്ന് കൂപ്പുകുത്തി പിന്നാലെ റഡാറിൽ നിന്ന് കാണാതായി യാത്രാവിമാനം, തകർന്നതായി സൂചന

Published : Jan 18, 2026, 06:04 PM IST
ATR 42-500 aircraft

Synopsis

സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വതത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്

യോഗ്യക്കാർത്ത:രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വിമാന യാത്രയ്ക്കിടെ റഡാറിൽ നിന്ന് കാണാതായ യാത്രാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ശനിയാഴ്ചയാണ് 11 യാത്രക്കാരുമായി പുറപ്പെട്ട യാത്രാ വിമാനം റഡാറിൽ നിന്ന് കാണാതായത്. ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42- 500 എന്ന വിമാനമാണ് തകർന്നതായി കണ്ടെത്തിയത്. യോഗ്യാക്കാർത്തയിൽ നിന്ന് സൌത്ത് സുലാവെസിയിലേക്കുള്ള യാത്രയ്ക്കിടെ മാരോസ് ജില്ലയ്ക്ക് സമീപത്ത് വച്ചാണ് വിമാനവുമായി അവസാനമായി ബന്ധപ്പെടാൻ സാധിച്ചത്. സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വതത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്തോനേഷ്യൻ വ്യോമ സേനാംഗങ്ങൾ ഹെലികോപ്ടറിൽ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനത്തിലുള്ളവരിൽ സർക്കാർ ജീവനക്കാർ അടക്കമുള്ളവരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഇന്തോനേഷ്യയിലെ മറൈൻ ഫിഷറീസ് മന്ത്രാലയത്തിന്റെ ചാർട്ടേഡ് വിമാനമാണ് തകർന്നിട്ടുള്ളത്. 11000 അടി ഉയരത്തിൽ നിന്ന് വിമാനം കൂപ്പ് കുത്തിയെന്നാണ് ഫ്ലൈറ്റ് റഡാറിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വിശദമാക്കുന്നത്. 

11000 അടി ഉയരത്തിൽ നിന്ന് വിമാനം കൂപ്പ് കുത്തിയെന്ന് ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള വിവരം

42 മുതൽ 50 പേരെ വഹിക്കാൻ ശേഷിയുള്ള റീജിയണൽ ടർബോപ്രോപ് വിമാനമാണ് തകർന്നത്. ഇറ്റലിയും ഫ്രാൻസിലുമായാണ് എടിആർ വിമാനം നിർമ്മിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിൽ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ വളരെ പിന്നിലാണ് ഇന്തോനേഷ്യയുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിമാനങ്ങളാണ് ഇന്തോനേഷ്യയിൽ തകർന്നിട്ടുള്ളത്. കനത്ത മൂടൽ മഞ്ഞുള്ള മേഖലയിലാണ് വിമാനം കാണാതായിട്ടുള്ളത്. എട്ട് ക്രൂ അംഗങ്ങളും മൂന്ന് യാത്രക്കാരുമാണ് വിമാനത്തിലുള്ളതെന്നാണ് ലഭ്യമാവുന്ന വിവരം. വിമാനം കണ്ടെത്താനായി 1200 ലേറെ രക്ഷാപ്രവർത്തകരാണ് തെരച്ചിൽ നടത്തിയത്. ഞായറാഴ്ച രാവിലൊണ് പർവ്വത മേഖലയിൽ വിമാന അവശിഷ്ടം കണ്ടതായി പ്രദേശ വാസികൾ അധികൃതരെ അറിയിച്ചത്. ജക്കാർത്തയിൽ നിന്ന് 1500 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നതായി കണ്ടെത്തിയ മേഖല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈനിക കരുത്ത് വർധിപ്പിക്കുന്നുവെന്ന് ഇറാൻ; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ്; 'ആക്രമിച്ചാൽ തിരിച്ചടിക്കും'
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം