അന്ന് ധോണിയുടെ ശകാരം, ഇന്ന് കൈയടി; കൊല്‍ക്കത്തക്കെതിരെ റെക്കോര്‍ഡിട്ട് ചാഹര്‍

Published : Apr 09, 2019, 11:37 PM IST
അന്ന് ധോണിയുടെ ശകാരം, ഇന്ന് കൈയടി; കൊല്‍ക്കത്തക്കെതിരെ റെക്കോര്‍ഡിട്ട് ചാഹര്‍

Synopsis

നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചാഹറിന്റെ നാലു പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്സ്നമാന്‍മാര്‍ക്ക് സ്കോര്‍ ചെയ്യാനായാത്.

ചെന്നൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ തുടര്‍ച്ചയായി രണ്ട് നോ ബോളുകളെറിഞ്ഞ് ധോണിയുടെ ശകാരം കേട്ട ദീപക് ചാഹര്‍ കൊല്‍ക്കത്തക്കെതിരെ ബൗളിംഗില്‍ പുതിയ റെക്കോര്‍ഡിട്ടു. കൊല്‍ക്കത്തയുടെ തലയറുത്ത ബൗളിംഗ് പ്രകടനത്തിലൂടെ ഓപ്പണിംഗ് സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹര്‍ ഐപിഎല്ലില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് സൃഷ്ടിച്ചത്.

നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചാഹറിന്റെ നാലു പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്സ്നമാന്‍മാര്‍ക്ക് സ്കോര്‍ ചെയ്യാനായാത്. നാലോവറില്‍ 19 ഡോട്ട് ബോളുകളെറിഞ്ഞ് ഒരു വിക്കെറ്റെടുത്ത ആശിഷ് നെഹ്റയുടെയും മുനാഫ് പട്ടേലിന്റെയും റെക്കോര്‍ഡാണ് ചാഹര്‍ മറികടന്നത്.

ആദ്യ ഓവറില്‍ ഓവര്‍ ത്രോയിലൂടെ ബൗണ്ടറി അടക്കം ആറ് റണ്‍സ് വഴങ്ങിയ ചാഹര്‍ തന്റെ രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. മൂന്നാം ഓവറില്‍ ഉത്തപ്പ രണ്ട് ബൗണ്ടറിയടിച്ചെങ്കിും ഉത്തപ്പയെ വീഴ്ത്തി ചാഹര്‍ തിരിച്ചടിക്കുകയും ചെയ്തു. ആന്ദ്രെ റസല്‍ ക്രീസില്‍ നില്‍ക്കെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ചാഹര്‍ ഒറു സിക്സ് മാത്രമാണ് വഴങ്ങിയത്. അവസാന ബാറ്റ്സ്മാനായിരുന്നു നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ എന്നതിനാല്‍ ആദ്യ നാലു പന്തിലും റസല്‍ സിംഗിളെടുത്തിരുന്നില്ല. ഇതും ചാഹറിന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ നിര്‍ണായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍