
മുംബൈ: ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ലസിത് മലിംഗ ഇടവേളയ്്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി. ശ്രീലങ്കയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് മലിംഗ ടീമിനൊപ്പം ചേരുന്നത്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അരങ്ങേറിയ മലിംഗ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ അവസാന ഓവറില്‍ താരം മികവ് പുലര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയതാണ് സീസണില്‍ മലിംഗയുടെ മികച്ച പ്രകടനം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നോവറില്‍ 24 റണ്‍സ് മാത്രമായിരുന്നു വഴങ്ങിയത്.
എന്നാല്‍ മുംബൈ നിരയില്‍ എങ്ങനെ കളിപ്പിക്കുമെന്നത് ചോദ്യ ചിഹ്നമാണ്. മലിംഗയ്ക്ക് പകരം ടീമിലെത്തിയ അല്‍സാരി ജോസഫ് അരങ്ങേറ്റത്തില്‍ തന്നെ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. മറ്റൊരു വിദേശ താരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും തകര്‍പ്പന്‍ ഫോമിലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മലിംഗയെ എവിടെ കളിപ്പിക്കുമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!