കൂള്‍ ക്യാപ്റ്റനായി പൊള്ളാര്‍ഡ്; വെടിക്കെട്ടില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

Published : Apr 11, 2019, 08:44 AM ISTUpdated : Apr 11, 2019, 08:45 AM IST
കൂള്‍ ക്യാപ്റ്റനായി പൊള്ളാര്‍ഡ്; വെടിക്കെട്ടില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

Synopsis

വണ്ടര്‍ ഇന്നിംഗ്‌സിലൂടെ കളി മുംബൈയുടെ വരുതിയിലാക്കിയ പൊള്ളാര്‍ഡിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും 10 സിക്‌സുമാണ് പൊള്ളാര്‍ഡിന്‍റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നത്. 

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം സമ്മാനിച്ചത് കീറോണ്‍ പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ്. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും 10 സിക്‌സുമാണ് പൊള്ളാര്‍ഡിന്‍റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നത്. തോറ്റയിടത്തുനിന്ന് ഐതിഹാസിക ഇന്നിംഗ്സിലൂടെ മുംബൈയെ ജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു നായകന്‍ കൂടിയായ പൊള്ളാര്‍ഡ്.

ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. വണ്ടര്‍ ഇന്നിംഗ്‌സിലൂടെ കളി മുംബൈയുടെ വരുതിയിലാക്കിയ പൊള്ളാര്‍ഡിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. 

31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് മികച്ച സ്കോറിലെത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍