റാണ- ത്രിപാഠി സഖ്യത്തിന്റെ പോരാട്ടം വെറുതെയായില്ല; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

By Web TeamFirst Published Apr 11, 2021, 11:21 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. നിതീഷ് റാണ (80), രാഹുല്‍ ത്രിപാഠി (53) എന്നിവരാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈഴേ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. നിതീഷ് റാണ (80), രാഹുല്‍ ത്രിപാഠി (53) എന്നിവരാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന്റെ ഇന്നിങ്‌സ് അഞ്ചിന് 177 എന്ന നിലയില്‍ അവസാനിച്ചു. മനീഷ് പാണ്ഡെ (പുറത്താവാതെ 61), ജോണി ബെയര്‍സ്‌റ്റോ (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയ്. ലൈവ് സ്‌കോര്‍.

ആദ്യ മൂന്ന് ഓവറിനിടെ ഹൈദാരാബാദിന് ഡേവിഡ് വാര്‍ണര്‍ (3), വൃദ്ധമാന്‍ സാഹ (7) എന്നിവരെ നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. തൊട്ടടുത്ത ഓവറില്‍ സാഹയും പവലിയനില്‍ തിരിച്ചെത്തി. ഷാക്കിബിന്റെ പന്തില്‍ സാഹ ബൗള്‍ഡാവുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ബെയര്‍‌സ്റ്റോ- പാണ്ഡെ സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെയര്‍‌സ്റ്റോയ്ക്ക് ശേഷമെത്തിയവര്‍ക്ക് വലിയ പ്രകടനം പുറത്തെടുക്കാന്‍ വന്നതോടെ ഹൈദരാബാദ് തോല്‍വി സമ്മതിച്ചു. മുഹമ്മദ് നബി (14), വിജയ് ശങ്കര്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്ദുള്‍ സമദ് (8 പന്തില്‍ പുറത്താവാതെ 19) അവസാനങ്ങളില്‍ ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പാറ്റ് കമ്മിന്‍സിന്റെ ഒരോവറില്‍ രണ്ട് സിക്‌സ് നേടിയിരുന്നു താരം. കൊല്‍ക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ്, കമ്മിന്‍സ്, ആന്ദ്രേ റസ്സല്‍ എന്നിവര്‍ക്ക ഓരോ വിക്കറ്റുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സ് നേടിയത്. ഒരുഘട്ടത്തില്‍ 200നപ്പുറമുള്ള സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യനിര പരാജയമായി. റാണ- ത്രിപാഠി കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഫ്ഗാന്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മോഹിപ്പിക്കുന്ന തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (15)- റാണ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്ലിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് വന്ന ത്രിപാഠി പിടിച്ചതിലും വലുതായിരുന്നു. റാണയ്ക്ക് വലിയ പിന്തുണ നല്‍കിയ ത്രിപാഠി 29 പന്തിലാണ് ഇത്രയും റണ്‍സെടുത്തത്. ഇതില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. 93 റണ്‍സ് റാണയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ക്കാനും താരത്തിനായി. എന്നാല്‍ ത്രിപാഠി മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക പ്രതീക്ഷിച്ച സ്‌കോര്‍ നേടനായില്ല. 14 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി.

ആന്ദ്രേ റസ്സല്‍ (5), ഓയിന്‍ മോര്‍ഗന്‍ (2), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇവര്‍ക്കൊപ്പം റാണയും കൂടാരം കയറി. ദിനേശ് കാര്‍ത്തികാണ് (9 പന്തില്‍ പുറത്താവാതെ 22)  കൊല്‍ക്കത്തയുടെ സ്‌കോര്‍ 180 കടത്തിയത്. റാഷിദ്, നബി എന്നിവര്‍ക്ക പുറമെ നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

 

click me!