ടീം ജയിച്ചില്ലായിരിക്കാം; എന്നാല്‍ വീണ്ടും ആരാധക ഹൃദയം കീഴടക്കി റിങ്കു ഷോ

Published : Apr 15, 2023, 07:21 AM ISTUpdated : Apr 15, 2023, 10:45 AM IST
ടീം ജയിച്ചില്ലായിരിക്കാം; എന്നാല്‍ വീണ്ടും ആരാധക ഹൃദയം കീഴടക്കി റിങ്കു ഷോ

Synopsis

മറുപടി ബാറ്റിംഗില്‍ 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കനത്ത തോല്‍വി മണത്തതാണ്

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അവസാന ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയപ്പോള്‍ താരം റിങ്കു സിംഗായിരുന്നു. യാഷ് ദയാല്‍ എറിഞ്ഞ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സും അവസാന അഞ്ച് പന്തില്‍ 28 റണ്‍സും വേണ്ടപ്പോള്‍ തുടര്‍ച്ചയായി 5 സിക്‌സുകളുമായി കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു റിങ്കു സിംഗ്. അതിനാല്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലും ആരാധക ശ്രദ്ധ മുഴുവന്‍ ഈ ഇരുപത്തിയഞ്ചുകാരനിലായിരുന്നു. 

മനോഹരമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സെഞ്ചുറി വീരന്‍ ഹാരി ബ്രൂക്കിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് നേടിയത് 228 റണ്‍സ്. ബ്രൂക്ക് 55 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 100* റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം(26 പന്തില്‍ 50), അഭിഷേക് ശര്‍മ്മ(17 പന്തില്‍ 32), ഹെന്‍‌റിച്ച് ക്ലാസന്‍(6 പന്തില്‍ 16) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒന്നും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കനത്ത തോല്‍വി മണത്തതാണ്. എന്നാല്‍ ക്യാപ്റ്റന്‍ നിതീഷ് റാണ 41 ബോളില്‍ അഞ്ച് സിക്‌സും ആറ് ഫോറുമായി 75 റണ്‍സ് എടുത്തതോടെ കൊല്‍ക്കത്ത ആത്മവിശ്വാസം വീണ്ടെടുത്തു. വമ്പനടിക്കാരന്‍ വെങ്കടേഷ് അയ്യരും പരിക്കേറ്റ ആന്ദ്രേ റസലും ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും പരാജയമായപ്പോള്‍ സമ്മര്‍ദമത്രയും റിങ്കു സിംഗിന്‍റെ ചുമലിലായി. എന്നാല്‍ ഐപിഎല്ലിനെ ആദ്യ അര്‍ധ സെഞ്ചുറി നേടി റിങ്കു അതിനെ അതിജീവിച്ചു. 

ഉമ്രാന്‍ മാലിക്കിന്‍റെ അവസാന ഓവറില്‍ 29 റണ്‍സ് വേണ്ടപ്പോള്‍ ഒരിക്കല്‍ കൂടി റിങ്കു ഷോ ആരാധകര്‍ പ്രതീക്ഷിച്ചു. ആദ്യ പന്തില്‍ ഠാക്കൂര്‍ പുറത്തായതോടെ ഈ കെകെആറിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. അഞ്ചാം പന്തില്‍ ഒരു തകര്‍പ്പന്‍ സിക്‌സര്‍ മാത്രമായി ഈ ഓവറില്‍ റിങ്കുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ 205-7 എന്ന സ്കോറില്‍ അവസാനിച്ചതോടെ സണ്‍റൈസേഴ്‌സ് 23 റണ്‍സിന് വിജയിച്ചു. എങ്കിലും 31 പന്തില്‍ നാല് വീതം ഫോറും സിക്‌സുമായി പുറത്താവാതെ 58* റണ്‍സ് നേടിയ റിങ്കു സിംഗ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. 

Read more: ഗ്യാസ് സിലിണ്ടറും ചുമന്ന് വീടുകള്‍ തോറും കയറിയിറങ്ങിയിട്ടുണ്ട്, കഷ്ടപ്പാടിന്‍റെ നാളുകളെക്കുറിച്ച് റിങ്കു സിംഗ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍