കരിയറില്‍ വലിയ റോള്‍ വഹിച്ച രണ്ടാളുടെ പേരുമായി യശസ്വി ജയ്‌സ്വാള്‍; സഞ്ജു സാംസണ്‍ അല്ല

Published : May 04, 2023, 03:40 PM ISTUpdated : May 04, 2023, 03:43 PM IST
കരിയറില്‍ വലിയ റോള്‍ വഹിച്ച രണ്ടാളുടെ പേരുമായി യശസ്വി ജയ്‌സ്വാള്‍; സഞ്ജു സാംസണ്‍ അല്ല

Synopsis

ഐപിഎല്‍ 2023 സീസണില്‍ 9 മത്സരങ്ങളില്‍ 428 റണ്‍സ് നേടിയിട്ടുള്ള ജയ്‌സ്വാള്‍ റോയല്‍സ് ബാറ്റിംഗ് നിരയുടെ നെടുംതൂണ്‍ ആയി മാറിക്കഴിഞ്ഞു

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ പിറന്ന ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ പേരിലാണ്. ഇരുപത്തിയൊന്ന് വയസുകാരനായ യശസ്വി ജയ്‌സ്വാള്‍ ഈ സീസണില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ബാറ്റര്‍മാരില്‍ ഒരാളാണ്. ഒന്‍പത് മത്സരങ്ങളില്‍ 428 റണ്‍സ് നേടിയിട്ടുള്ള ജയ്‌സ്വാള്‍ റോയല്‍സ് ബാറ്റിംഗ് നിരയുടെ നെടുംതൂണ്‍ ആയി മാറിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 53 പന്തില്‍ സെഞ്ചുറി തികച്ച ജയ്‌സ്വാള്‍ 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം 124 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ കരിയറില്‍ വളരെയധികം സ്വാധീനം ചൊലുത്തിയ രണ്ട് പേരുടെ പേര് പറയുകയാണ് യശസ്വി ജയ്‌സ്വാള്‍. 

'വിരാട് ഭയ്യയും(വിരാട് കോലി), ധോണി സറും(എം എസ് ധോണി) എന്‍റെ കരിയറില്‍ വലിയ റോളുകള്‍ വഹിച്ചിട്ടുണ്ട്. ഇരുവരില്‍ നിന്നും ഉപദേശങ്ങള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ഏറെക്കാര്യങ്ങള്‍ അവര്‍ നിന്ന് പഠിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞാനും അദേഹവും മുംബൈയില്‍ നിന്നുള്ളവരാണ്. രോഹിത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നെ നന്നായി അറിയാം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര ശേഷം എന്നെ ആലിംഗനം ചെയ്യുകയും പ്രശംസിക്കുകയും ചെയ്‌തു. രോഹിത് ശര്‍മ്മയുമായി സംസാരിക്കുന്നത് ഇഷ്‌ടപ്പെടുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്നിംഗ്‌സ് കരിയറിലെ വളരെ സ്‌പെഷ്യലായ പ്രകടനമായി തുടരും' എന്നും യശസ്വി ജയ്‌സ്വാള്‍ വ്യക്തമാക്കി. 

വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. മുംബൈക്കായി കാമറൂണ്‍ ഗ്രീനും(44), സൂര്യകുമാര്‍ യാദവും(55), തിലക് വര്‍മ്മയും(21 പന്തില്‍ 29*), ടിം ഡേവിഡും(14 പന്തില്‍ 45*) തിളങ്ങി. 

Read more: '1000' അഴകില്‍ മുംബൈ, ടിം ഡേവിഡ് ഫിനിഷിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിജയ പിറന്നാള്‍ മധുരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍