എന്തുകൊണ്ട് നമ്മള്‍ തോറ്റു; പരാജയ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

Published : Sep 20, 2020, 11:48 AM IST
എന്തുകൊണ്ട് നമ്മള്‍ തോറ്റു; പരാജയ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

Synopsis

അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ കളിച്ചതുപോലുള്ള ഇന്നിങ്‌സ് കളിക്കാന്‍ ആളില്ലാതെ പോയെന്നാണ് രോഹിത് പറയുന്നത്.

അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ കളിച്ചതുപോലുള്ള ഇന്നിങ്‌സ് കളിക്കാന്‍ ആളില്ലാതെ പോയെന്നാണ് രോഹിത് പറയുന്നത്. ഇന്നലെ അബുദാബിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. റായുഡു (48 പന്തില്‍ 71), ഡു പ്ലെസിസ് (44 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്.

മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. ''10 ഓവറില്‍ ഞങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ 95 റണ്‍സുണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഡുപ്ലസിയും റായുഡുവും പുറത്തെടുത്തത് പോലുള്ള പ്രകടനം നടത്താന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. എല്ലാ ക്രഡിറ്റും സിഎസ്‌കെ ബൗളര്‍മാര്‍ക്കാണ്. ഇതില്‍ നിന്ന് പലതും പഠിക്കാനുണ്ട്. നന്നായി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചു. അടുത്ത മത്സരത്തില്‍ അത് തിരുത്താനാവുമെന്നാണ് കരുതുന്നത്. 

പിച്ചുമായി ഇടപഴകാന്‍ സാധിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. സാഹതചര്യങ്ങള്‍ മനസിലാക്കണം. മത്സരം കാണാന്‍ കാണികളില്ലെന്ന് അറിയാം. എന്നാല്‍ ഈ സാഹചര്യങ്ങളെല്ലാമൊത്ത് ഇടപഴകിയേ മതിയാവൂ. വരും മത്സരങ്ങളില്‍ എല്ലാം ശരിയാവുമെന്ന് കരുതുന്നു.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ടോസ് ബൗളിങ് തിരഞ്ഞെടുത്തെ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ 162ന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. അമ്പാട്ടി റായുഡു (48 പന്തില്‍ 71), ഫാഫ് ഡു പ്ലെസിസ് (44 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. 

റായുഡുവാണ് മാന്‍ ഓഫ് ദ മാച്ച്. 42 റണ്‍സെടുത്ത സൗരഭ് തിവാരിയായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിടി മുന്നും ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍