വാളയാറിൽ 10 വർഷത്തിനുള്ളിൽ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അന്വേഷണത്തിന് സിബിഐ വരുന്നു

Published : Jun 12, 2026, 04:06 PM IST
neet paper leak nta officer cbi watch pv kulkarni manisha waghmare neet ug 2026 retest

Synopsis

പാലക്കാട് ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വരുന്നു. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ മരണക്കേസ് ഹൈക്കോടതി സിബിഐക്ക് വിടുകയും സമാനമായ മറ്റ് കേസുകളിൽ റിപ്പോർട്ട് തേടുകയും ചെയ്തു.

പാലക്കാട്‌: കുട്ടികളുടെ ദുരൂഹ മരണക്കേസുകളുടെ അന്വേഷണം സിബിഐക്ക്. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ ദുരൂഹ മരണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. സമാനമായ മറ്റ് 23 കേസുകളിലും സിബിഐയോട് റിപ്പോർട്ട് തേടുകയും ചെയ്തു. രണ്ടുമാസത്തിനകം അന്വേഷണം റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 

വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സിബിഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായത്. ഇത് ചൂണ്ടിക്കാട്ടി നൽകിയ പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവർ ആണ് കോടതിയെ സമർപ്പിച്ചത്. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഈ കേസുകളുടെ വിശദ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ പലതും കൊലപാതകമാകാനുള്ള സാഹചര്യം ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മോദി കോംപ്രമൈസ്ഡ് പ്രധാനമന്ത്രി, ഒരുവാക്ക് പോലും പ്രതികരിച്ചില്ല, ഭാരത മാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; രൂക്ഷവിമർശനവുമായി രാഹുൽ
എൽഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ട് വാങ്ങിയില്ലെന്ന് രേഖകൾ, മന്ത്രിയുടെ വാദം തെറ്റ്, വാങ്ങിയത് എസ്എസ്കെ വിഹിതം