മലപ്പുറത്ത് 63 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

Published : Jul 07, 2020, 07:11 PM ISTUpdated : Jul 07, 2020, 07:15 PM IST
മലപ്പുറത്ത് 63 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

Synopsis

മെഡിക്കൽ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥന്‍, നഴ്സ് തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.  

മലപ്പുറം: മലപ്പുറം ജില്ലയെ ആശങ്കയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 

മെഡിക്കൽ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥന്‍, നഴ്സ് തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.  വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കുറ്റിപ്പുറം സ്വദേശിനി (34), പൊന്നാനിയിലെ പൊലീസ് ഓഫീസർ (36) , പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27) എന്നിവരുൾപ്പെടെയുള്ളവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്.

ജൂൺ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂർ ചീരാൻകടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാൻകടപ്പുറം സ്വദേശിനി (85), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), വട്ടംകുളത്തെ അങ്കണവാടി വർക്കർ (56), പൊന്നാനി നഗരസഭാ കൗൺസിലർമാരായ കറുവന്തുരുത്തി സ്വദേശി (45), കുറ്റിക്കാട് സ്വദേശി (41), ജൂൺ 28 ന് രോഗബാധസ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38) എന്നവരാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന മറ്റുള്ളവര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്