ഏഴര മണിക്കൂറിൽ 893 കുത്തിവയ്പ് ; നെഗറ്റീവായി കാണണ്ടെന്ന് ആരോഗ്യമന്ത്രി

Web Desk   | Asianet News
Published : Aug 31, 2021, 02:46 PM IST
ഏഴര മണിക്കൂറിൽ 893 കുത്തിവയ്പ് ; നെഗറ്റീവായി കാണണ്ടെന്ന് ആരോഗ്യമന്ത്രി

Synopsis

ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സീൻ നൽകിയ സംഭവം ആരോപണങ്ങൾക്കും ഇടയാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാർക്ക് ഇങ്ങനെ പണി എടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പുഷ്പലതയെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു

കൊച്ചി: ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേര്‍ക്കാണ് വാക്സീൻ
നൽകിയത് നെഗറ്റീവായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യപ്രവ൪ത്തക൪ക്കുള്ള അംഗീകാരം ആണതെന്നും മന്ത്രി പറഞ്ഞു. 

ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സീൻ നൽകിയ സംഭവം ആരോപണങ്ങൾക്കും ഇടയാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാർക്ക് ഇങ്ങനെ പണി എടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പുഷ്പലതയെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. അതേസമയം ജോലിയോടുള്ള ആത്മാർഥത കൊണ്ടാണ് ഏഴര മണിക്കൂറിൽ ഇത്രകയധികം കുത്തിവയ്പുകൾ നൽകാനായതെന്നും ടീം വർക്കാണ് ഇതിനു പിന്നിലെന്നും പുഷ്പലത പ്രതികരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, 'പട നയിച്ചവൻ നാട് നയിക്കട്ടെ' കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്
കെവി തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റെന്ന് പത്മജാ വേണുഗോപാ‍ൽ; 'ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛൻ ആഗ്രഹമുണ്ടായിരുന്നു'