വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വന്നിരിക്കുന്നത്,കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത്

Published : Feb 08, 2024, 01:11 PM ISTUpdated : Feb 08, 2024, 02:35 PM IST
വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല  വന്നിരിക്കുന്നത്,കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത്

Synopsis

കാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാൽ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങൾ വരും, അഹങ്കരിക്കരുതെന്നും അരവിന്ദ് കെജ്രിവാള്‍

ദില്ലി:കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ആം ആദ്മി നേതാക്കളുമെത്തി.70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിനിധീകരിക്കുന്നത്. .കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ കേന്ദ്രം കാണുന്നത്.സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളത്. ജന്തർ മന്തറില് വന്നിരിക്കേണ്ട അവസ്ഥയാണ്

 

 നാട്ടിൽ എങ്ങനെ വികസനം നടക്കും.ഇംഗ്ലീഷുകാർ പോലും ഇത്രയും പണം ജനങ്ങളിൽ നിന്നും കൊള്ളയടിച്ചിട്ടില്ല .കേന്ദ്രം അർഹത പെട്ടത് നൽകിയില്ലെങ്കിൽ പിന്നെ എങ്ങനെ സംസ്ഥാനം പ്രവർത്തിക്കും .ഞങ്ങൾ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാൻ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജെയിലിൽ അടയ്ക്കാൻ ഇഡിയെ ഉപയോഗിക്കുന്നു, ഇത് നീതി നിഷേധമാണ് .ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആർക്കും അറിയില്ല .നാളെ കെജ്രിവാളും, പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും.കാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാൽ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങൾ വരും, അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുഡിഎഫ് പരി​ഗണിക്കുമെന്നാണ് പ്രതീക്ഷ, സീറ്റ് ചർച്ച അന്തിമഘട്ടത്തിൽ ആയിട്ടില്ല, ഉപാധികൾ വെച്ചല്ല യുഡിഎഫിലേക്ക് വന്നത്': സി കെ ജാനു
വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ, യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള രാജി സതീശൻ ആവശ്യപ്പെടുമോ? മന്ത്രി വി ശിവൻകുട്ടി